
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1029 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. അനാവശ്യമായി പുറത്തിറങ്ങിയ 1068 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 531 വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
ലോക്ക് ഡൗണിന്‍റെ ആറാം ദിവസമായ ഇന്ന് സംസ്ഥാനത്ത് അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് നന്നേ കുറവായിരുന്നുവെങ്കിലും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി തുരുകയാണ്. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ 70 (തിരുവനന്തപുരം സിറ്റി - 23, തിരുവനന്തപുരം റൂറല്‍ - 47) കേസുകളാണ് രജിസ്റ്റർ ചെയ്തത്. 90 പേരെ (തിരുവനന്തപുരം സിറ്റി - 30, തിരുവനന്തപുരം റൂറല്‍ - 60 ) അറസ്റ്റ് ചെയ്യുകയും 34 വാഹനങ്ങൾ ( തിരുവനന്തപുരം സിറ്റി - 5, തിരുവനന്തപുരം റൂറല്‍ - 29) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിരളിൽ എണ്ണവുന്നവർ മാത്രമേ ജില്ലയിൽ ഇന്ന് നിയന്ത്രണങ്ങൾ ലംഘിച്ചോള്ളൂ. രണ്ട് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂരിൽ ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട്ടിൽ 24 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 28 പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മറ്റ് ജില്ലകളുടെ കണക്ക് ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
കൊല്ലം സിറ്റി - 69, 74, 55
കൊല്ലം റൂറല്‍ - 180, 184, 57
പത്തനംതിട്ട - 206, 200, 159
കോട്ടയം - 66, 74, 18
ആലപ്പുഴ - 57, 70, 19
ഇടുക്കി - 99, 35, 23
എറണാകുളം സിറ്റി - 26, 26, 17
എറണാകുളം റൂറല്‍ - 54, 61, 23
തൃശൂര്‍ സിറ്റി - 37, 41, 32
തൃശൂര്‍ റൂറല്‍ - 35, 43, 18
പാലക്കാട് - 28, 40, 22
മലപ്പുറം - 35, 59, 4
കോഴിക്കോട് സിറ്റി - 24, 22, 23
കോഴിക്കോട് റൂറല്‍ - 8, 10, 8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam