കൊവിഡ് 19: തൃശ്ശൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം, പ്രതിരോധ നടപടികൾ വിലയിരുത്തും

Published : Mar 14, 2020, 10:28 AM ISTUpdated : Mar 14, 2020, 10:29 AM IST
കൊവിഡ് 19: തൃശ്ശൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍  ഉന്നതതല യോഗം, പ്രതിരോധ  നടപടികൾ വിലയിരുത്തും

Synopsis

തൃശ്ശൂരില്‍ 1360  പേർ വീട്ടിലും 77 പേർ വിവിധ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്.105 പേരുടെ ഫലം വരാനുണ്ട്.

തൃശ്ശൂര്‍: കോവിഡ് 19 സ്ഥിരികരിച്ച പശ്ചാത്തലത്തിൽ തൃശ്ശൂരിൽ  ഉന്നതതല യോഗം ചേരുന്നു. യോഗത്തിൽ മന്ത്രിമാരായ സി രവീന്ദ്രനാഥ്, എസി മൊയ്തീൻ, വി എസ് സുനിൽകുമാർ, എം പിമാരായ ടി എൻ പ്രതാപൻ, രമ്യഹരിദാസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കുന്നു. ഇതുവരെ സ്വീകരിച്ച പ്രതിരോധ  നടപടികൾ യോഗം വിലയിരുത്തും. തുടർന് സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളൾക്കും ബോധവത്കരണ പരിപാടികൾക്കും യോഗം രൂപം നൽകും. 1360  പേർ വീട്ടിലും 77 പേർ വിവിധ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്.105 പേരുടെ ഫലം വരാനുണ്ട്.

തൃശ്ശൂരും കണ്ണൂരും രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഇവർ യാത്ര ചെയ്ത സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.  ഇവർ ഇടപഴകിയ ആളുകളെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.  തിങ്കളാഴ്ച മുതൽ തൃശ്ശൂർ മെഡിക്കൽ കോളേജിലും സ്രവ പരിശോധനക്ക് സംവിധാനമുണ്ടാകും.  സംസ്ഥാനത്താകെ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കും. തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ച രോഗിക്ക് കൊവിഡ് 19 ബാധിച്ചിരുന്നില്ലെന്ന് തെളിഞ്ഞു.  

Read More: കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്‍തികരം...

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിലപാടിൽ വെള്ളം ചേർക്കില്ല, വർ​ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കും, പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ല': വി ഡി സതീശൻ
`വിഡി സതീശൻ ഇന്നലെ പൂത്ത തകര', നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ