
കോഴിക്കോട്: ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. ക്ഷേത്ര ജീവനക്കാർ പട്ടിണി കിടക്കുമ്പോൾ ദേവസ്വം എടുത്ത തീരുമാനം ശരിയായില്ല. ക്ഷേത്രജീവനക്കാരുടെ അവസ്ഥ വളരെ പരിതാപകരമായി. ഗുരുവായൂർ ദേവസ്വം വരുമാന മില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരെ സഹായിക്കുകയായിരുന്നു വേണ്ടത്. ഇല്ലാത്ത മേനി ദേവസ്വം കാണിക്കരുതായിരുന്നു. ദേവസ്വത്തിൻ്റെ കീഴിലെ ഹോട്ടലുകളും ലോഡ്ജുളും ഓഡിറ്റോറിയങ്ങളും ക്വാറൻ്റിൽ കേന്ദ്രങ്ങളാക്കാൻ നൽകുകയായിരുന്നു വേണ്ടതനെന്നും പണം കൈമാറാനുള്ള തീരുമാനത്തിൽ നിന്ന് ദേവസ്വം ബോര്‍ഡ് പിൻമാറണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
ഗുരുവായൂർ ദേവസ്വം 5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെതിരെ കോടതിയിൽ പോയവർ കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്നവരാണ്. എന്നാൽ വ്യക്തിപരമായ അഭിപ്രായം സംഭാവന നൽകിയത് ശരിയല്ല എന്ന് തന്നെയാണ്. ദേവസ്വ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ഈ പണം സംഭാവന ചെയ്യരുതായിരുന്നു എന്നും കെ മുരളീധരൻ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam