
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ സുരക്ഷാ ജീവനക്കാരെയും ജോലിയിൽ നിന്ന് താല്ക്കാലികമായി മാറ്റി. ആശുപത്രിയിലെ ഏഴ് സെക്യൂരിറ്റി ജീവനക്കാർക്കും ഒരു ഇൻഫോർമേഷൻ ഓഫീസർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ള 7 സുരക്ഷാ ജീവനക്കാർ നിരീക്ഷണത്തിലാണ്. മറ്റുള്ളവരും തത്കാലം ജോലിക്കെത്തേണ്ടെന്ന് നിർദ്ദേശം നൽകുകയായിരുന്നു. പകരമായി ശുചീകരണതൊഴിലാളികൾക്ക് സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്.
ജില്ലയിൽ 519 പേര്‍ കൂടി ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് 15127 പേര്‍ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. 91887 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 1851 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 250 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
ഇന്നലെ 3424 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,91,704 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,88,244 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,82,669 എണ്ണം നെഗറ്റീവ് ആണ്. പുതുതായി വന്ന 294 പേര്‍ ഉള്‍പ്പെടെ ആകെ 3404 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 554 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2,785 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒമ്പത് പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 32866 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam