'സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കും', ജനറൽ സെക്രട്ടറിക്കും ഇത് ബാധകമെന്ന് ബിനോയ് വിശ്വം; ഡി രാജ മാറണമെന്ന് സൂചിപ്പിച്ച് കേരള ഘടകം

Published : Sep 21, 2025, 09:29 AM ISTUpdated : Sep 21, 2025, 09:35 AM IST
Cpi state secretary binoy viswam

Synopsis

സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും ജനറൽ സെക്രട്ടറിക്കും ഇത് ബാധകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡി രാജ  മാറണമെന്നതാണ് കേരള ഘടകത്തിന്‍റെ നിലപാടെന്ന സൂചനയാണ് ബിനോയ് വിശ്വം നൽകിയത്

ദില്ലി: സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും ജനറൽ സെക്രട്ടറിക്കും ഇത് ബാധകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ സിപിഐ ജനറൽ സെക്രട്ടറി ആകുമോയെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും പ്രായപരിധി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ തീരുമാനമാണെന്നും അത് വ്യക്തികള്‍ക്കായി മാറ്റാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡി രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നതാണ് കേരള ഘടകത്തിന്‍റെ നിലപാടെന്ന സൂചനയാണ് പ്രായപരിധി വ്യക്തികള്‍ക്കുവേണ്ടി മാറ്റാനാകില്ലെന്ന ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം വ്യക്തമാക്കുന്നത്.

 

അയ്യപ്പനെ രാഷ്ട്രീയ കരുവാക്കാൻ സിപിഐ ഇല്ല

 

വിശ്വാസികളെ എതിര്‍ക്കുന്ന നിലപാട് സിപിഐക്കില്ലെന്ന് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം പ്രതികരിച്ചു. അതിനാൽ തന്നെ ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നില്ല. എന്നാൽ, അയ്യപ്പനെ വിശ്വാസത്തിന്‍റെ രാഷ്ട്രീയ മത്സരത്തിന്‍റെ കരുവാക്കാൻ സിപിഐക്ക് താത്‌പര്യമില്ലെന്നും  ബിനോയ് വിശ്വം പറഞ്ഞു. 

 

പ്രായപരിധി ജനറൽ സെക്രട്ടറിക്ക് ബാധകമെന്ന് കെ പ്രകാശ് ബാബു

 

പ്രായപരിധി ജനറൽ സെക്രട്ടറിക്കും ബാധകമാണെന്ന് സിപിഐ നേതാവ് കെ പ്രകാശ് ബാബുവും പ്രതികരിച്ചു. പാർട്ടി ഭരണഘടന പ്രകാരമുള്ള തീരുമാനമാണിതെന്നും എല്ലാവർക്കും ബാധകമാണെന്നും ഒരാൾക്ക് മാത്രം ഇളവില്ലെന്നും പ്രകാശ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കേരളത്തിലെ സർക്കാരിനെ പറ്റി പരാമർശം ഉണ്ടായാൽ ചർച്ച ഉണ്ടാകും. പ്രത്യേകം വിലയിരുത്തൽ ഇല്ല. അയ്യപ്പ സംഗമം നടത്തുന്നത് ദേവസ്വം ബോർഡാണ്. കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കുമോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും. ഇക്കാര്യത്തിൽ പ്രവചിക്കാൻ ഇല്ലെന്നും പ്രകാശ് ബാബു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി