നിലമ്പൂരിൽ പാർട്ടി വോട്ടുകളുടെ ഏകീകരണമുണ്ടായെന്ന് സിപിഎം വിലയിരുത്തൽ; മതനിരപേക്ഷ ചിന്തയുള്ളവർ പിന്തുണച്ചു

Published : Jun 20, 2025, 02:33 PM ISTUpdated : Jun 20, 2025, 03:09 PM IST
MV Govindan

Synopsis

പാർട്ടി സ്ഥാനാർത്ഥി മത്സരിച്ചത് നിലമ്പൂർ മണ്ഡലത്തിൽ നേട്ടമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പാർട്ടി സ്ഥാനാർത്ഥി മണ്ഡലത്തിൽ മത്സരിച്ചത് ഗുണം ചെയ്തെന്നും ഇതിലൂടെ പാർട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടത് മുന്നണിക്ക് നേട്ടമായി. മതനിരപേക്ഷ ചിന്തയുള്ള സംഘടനകൾ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും വിലയിരുത്തലുണ്ട്. 

ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പറഞ്ഞാണ് എംവി ഗോവിന്ദൻ യോഗ ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിച്ച് തുടങ്ങിയത്. സർക്കാരിൻ്റെ ഔദ്യോഗിക പരിപാടി ആർഎസ്എസ് പരിപാടിയാക്കുകയാണ് ഗവർണർ. ആർഎസ്എസ് അടയാളങ്ങളിലേക്ക് സർക്കാർ പരിപാടികൾ തിരുകി കയറ്റുകയാണ്. ഭരണഘടനയ്ക്ക് അനുസൃതമായല്ലാതെ ഗവർണർമാർക്ക് പ്രവർത്തിക്കാനാകില്ല. സർക്കാർ പരിപാടികളിൽ പൊതുചിഹ്നം മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ഉയർന്നിട്ടും ഗവർണർ തിരുത്താൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി വി ശിവൻകുട്ടി ചെയ്തത് മാതൃകാപരമായ നടപടിയാണ്. പ്രോട്ടോക്കോൾ ലംഘനം നടത്തിയത് രാജ്ഭവൻ. കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നടന്നത് രാഷ്ട്രീയ പോരാട്ടമാണ്. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങൾ മണ്ഡലത്തിൽ തുറന്നുകാട്ടാൻ സിപിഎമ്മിനും എൽഡിഎഫിനും സാധിച്ചു. വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ യുഡിഎഫ് ശ്രമിച്ചു. അവയെ ജനം തള്ളി. ഇടത് സ്ഥാനാർത്ഥിക്ക് തുടക്കം മുതൽ വലിയ സ്വീകാര്യത ലഭിച്ചു. വലിയ വിജയം എം സ്വരാജിന് നേടാനാകും. ഫലം വന്നാൽ യുഡിഎഫിനകത്ത് വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി