'പണിമുടക്ക് പൊളിക്കാനാണ് അവർ ശ്രമിച്ചത്'; പാപ്പനംകോട് സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സിപിഎം

Published : Mar 29, 2022, 08:58 PM ISTUpdated : Mar 29, 2022, 09:02 PM IST
 'പണിമുടക്ക് പൊളിക്കാനാണ് അവർ ശ്രമിച്ചത്'; പാപ്പനംകോട് സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സിപിഎം

Synopsis

ഡ്രൈവറും കണ്ടക്ടറും കൂടി ബസ് എടുത്തുകൊണ്ടുപോയി. ബസിൽ ഉണ്ടായിരുന്നത് യാത്രക്കാരല്ല എന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് കൂടിയായ ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു.   

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി (KSRTC) ബസ്  തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ച സംഭവത്തിൽ സമരാനുകൂലികളെ ന്യായീകരിച്ച് സിപിഎം (CPM)  നേതാവ് ആനത്തലവട്ടം ആനന്ദൻ (Anathalavattom Anandan). പണിമുടക്ക് പൊളിക്കാനാണ് കെഎസ്ആർടിസി ജീവനക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു പരാമർശം.

ഡ്രൈവറും കണ്ടക്ടറും കൂടി ബസ് എടുത്തുകൊണ്ടുപോയി. ബസിൽ ഉണ്ടായിരുന്നത് യാത്രക്കാരല്ല എന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് കൂടിയായ ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു. 

കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ച സംഭവം; എത്തിയത് അമ്പതിലധികം സമരാനുകൂലികൾ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി (KSRTC) ബസ്  തടയാനെത്തിയത് അമ്പതിലധികം സമരാനുകൂലികൾ. സിപിഎം പ്രവർത്തകർ ആക്രമിക്കാനെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  അമ്പതോളം സമരക്കാർക്കെതിരെ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്.

സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മര്‍ദ്ദനമേറ്റ ബസ് ജീവനക്കാർ പറയുന്നത്. ബസ് വരുന്നതിന്‍റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ നേരത്തെ ശേഖരിച്ചിരുന്നു. വാട്ട്സാപ്പ്  വഴി മുന്‍കൂട്ടി വിവരം നല്‍കിയെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ബസ് തടഞ്ഞുനിര്‍ത്തി ദേഹത്ത് തുപ്പിയെന്നും ജീവനക്കാര്‍ ആരോപിച്ചു. 

എന്നാല്‍, മര്‍ദ്ദിച്ചിട്ടില്ലെന്നും സര്‍വ്വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിച്ചതെന്നും സമരക്കാര്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പാപ്പനംകോട് ജംഗ്ഷനിൽ വച്ചാണ് സമരാനുകൂലികള്‍ തടഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. കണ്ടക്ടറേയും ഡ്രൈവറേയും കയ്യേറ്റം ചെയ്തിരുന്നു.  തുടര്‍ന്ന് കണ്ടക്ടർ ശരവണഭവനും ഡ്രൈവർ സജിയും ആശുപത്രിയിൽ ചികിത്സതേടി. 

കൊല്ലത്തും കെഎസ്ആര്‍ടിസി ജീവനക്കാരന് മർദ്ദനം

എം സി റോഡിൽ പുത്തൂർമുക്കിലും കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ സമര അനുകൂലികൾ മർദ്ദിച്ചു. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ദിലീപ് ഖാനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഡ്രൈവറെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.

Watch: പണിമുടക്കിനെക്കുറിച്ച് മാധ്യമങ്ങളുടെ അഭിപ്രായമെന്തെന്ന് ആനത്തലവട്ടം,മറുപടി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ