'പാലായില്‍ കാലുവാരിയെന്ന ജോസ് കെ മാണിയുടെ പരാതി'; സിപിഎം രണ്ടംഗ കമ്മിഷനെ നിയോഗിച്ചു

Published : Jul 19, 2021, 10:23 PM ISTUpdated : Jul 20, 2021, 12:27 AM IST
'പാലായില്‍  കാലുവാരിയെന്ന ജോസ് കെ മാണിയുടെ പരാതി';  സിപിഎം രണ്ടംഗ കമ്മിഷനെ നിയോഗിച്ചു

Synopsis

പാലായ്ക്ക് പുറമെ കടുത്തുരുത്തി മണ്ഡലത്തിലെ കേരള കോൺഗ്രസ്‌ എം സ്ഥാനാർത്ഥിയായിരുന്ന  സ്റ്റീഫൻ ജോർജിന്‍റെ  തോൽവിയും കമ്മിഷൻ പരിശോധിക്കും. പി കെ ഹരികൂമാർ രാധാകൃഷണൻ എന്നിവരാണ് കടുത്തുരുത്തിയിലെ പരാജയം പരിശോധിക്കുന്നത്.

ഇടുക്കി: പാലായിലെ ജോസ് കെ മാണിയുടെ തോൽവി പരിശോധിക്കാൻ സിപിഎം രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി എം പി ജോസഫ്, ടി ആർ രഘുനാഥ് എന്നവരാണ് കമ്മീഷൻ അംഗങ്ങൾ. പാലായിലെ തോൽവി ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്ന്  സംസ്ഥാന സമിതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പാലായിൽ സിപിഎം കാലുവാരിയെന്ന് ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.  ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. പാലായ്ക്ക് പുറമെ കടുത്തുരുത്തി മണ്ഡലത്തിലെ കേരള കോൺഗ്രസ്‌ എം സ്ഥാനാർത്ഥിയായിരുന്ന  സ്റ്റീഫൻ ജോർജിന്‍റെ  തോൽവിയും കമ്മിഷൻ പരിശോധിക്കും. പി കെ ഹരികുമാർ രാധാകൃഷണൻ എന്നിവരാണ് കടുത്തുരുത്തിയിലെ പരാജയം പരിശോധിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ തോറ്റു, കിട്ടിയത് മൂന്നാം സ്ഥാനം; യുഡിഎഫ് സ്ഥാനാർത്ഥി സ്വന്തം കാശ് കൊണ്ട് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി
മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ ആശ്വാസം, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയച്ചതിൽ ഹൈക്കോടതി സ്റ്റേ