സിപിഎം വിശാല സംസ്ഥാന സമിതി; പൊതു ചർച്ച ഇന്ന് അവസാനിക്കും, റിപ്പോർട്ട് ദുർബലമെന്ന് വിമർശനം

Published : Sep 14, 2026, 06:25 AM IST
CPM

Synopsis

കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതിയിൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്ന് രൂക്ഷ വിമർശനം ഉയർന്നു. തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളുടെ മേൽ ചാരുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി.

കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതിയിൽ പൊതു ചർച്ച ഇന്ന് അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് ആദ്യദിനം തന്നെ വിമർശനം ഉയർന്നു. സംഘടനാ വീഴ്ചകളിലെ തിരുത്തിന് ചതുർമുഖം നിനിശ്ചയിച്ചു. തുടർ പ്രക്രിയയിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ നിർണായകം.

സിപിഎം വിശാല സംസ്ഥാന സമിതി ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണിട്ടിരുന്നു. കടുത്ത വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദ്ദേശം. വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദ്ദേശമുണ്ട്. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചകളില്‍ ജില്ലകൾക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നത്. വർഗ്ഗ ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുന്നത്. ഇതിനിടെ കടുത്ത വിമർശനങ്ങൾ വേണ്ടെന്നാണ് നിർദ്ദേശം.

ഇന്ന് കോഴിക്കോട്ട് തുടങ്ങിയ സിപിഎം വിശാല സംസ്ഥാന സമിതി ചർച്ചയിൽ തെറ്റുതിരുത്തലിനുള്ള കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രൂക്ഷവിമർശനമാണ് ഉയർത്തിയത്. പയ്യന്നൂർ തോൽവിയെക്കുറിച്ച് പറഞ്ഞ റിപ്പോർട്ടിൽ, തളിപ്പറമ്പ് സ്ഥാനാർത്ഥിത്വവിവാദം പരാമർശിക്കാത്തതിനെതിരെയും വിമർശനമുയർന്നു. സംസ്ഥാനനേതൃത്വം സമ്പൂർണപരാജയമെന്നും തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികൾക്ക് മേലും പ്രാദേശിക നേതൃത്വത്തിന് മേലും ചാരുകയാണെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം വിശാല സംസ്ഥാന സമിതി; പൊതു ചർച്ച ഇന്ന് അവസാനിക്കും, റിപ്പോർട്ട് ദുർബലമെന്ന് വിമർശനം
അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാട്; നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെക്കാലമായി അജ്മലിനൊപ്പം നോയിഡയിൽ; കോഴിക്കോട്ടെ ലഹരിക്കേസിൽ അറസ്റ്റ്