'സിപിഎം തീവ്രവാദികൾക്കൊപ്പമല്ല, ഒരു തീവ്രവാദിയുടെ തെറ്റിനേയും ന്യായീകരിക്കാൻ ഇല്ല': എ വിജയരാഘവൻ

Published : Sep 24, 2022, 05:19 PM IST
'സിപിഎം തീവ്രവാദികൾക്കൊപ്പമല്ല, ഒരു തീവ്രവാദിയുടെ തെറ്റിനേയും ന്യായീകരിക്കാൻ ഇല്ല': എ വിജയരാഘവൻ

Synopsis

'ശക്തമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത് കൊണ്ടാണ് വലിയ കുഴപ്പം ഒഴിവായത്. ഒരു ചെറിയ വിഭാഗം ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. ഒറ്റപ്പെട്ട അക്രമത്തെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല'

കണ്ണൂർ: സംസ്ഥാനത്ത് ഒരു വിഭാഗം വ്യാപകമായി അക്രമം നടത്തുമ്പോൾ സർക്കാർ നോക്കി നിൽക്കുകയല്ല ചെയ്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ശക്തമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത് കൊണ്ടാണ് വലിയ കുഴപ്പം ഒഴിവായത്. ഒരു ചെറിയ വിഭാഗം ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. ഒറ്റപ്പെട്ട അക്രമത്തെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ല. വർഗീയതയെ സമൂഹവും തള്ളിപ്പറയണം. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നേരത്തെയും അന്വേഷണം നടന്നിട്ടുണ്ടെന്നും എ.വിജയരാഘവൻ പറഞ്ഞു.

രാജ്യത്തെ തീവ്ര വർഗീയതയുടെ മുഖ്യ കാരണക്കാർ ആർഎസ്എസ് ആണെന്ന് വിജയരാഘവൻ ആരോപിച്ചു. എല്ലാ കാലത്തും വർഗീയതയെ ഉപയോഗിച്ചത് സംഘപരിവാർ സംഘടനകളാണ്. ഇതിന്റെ മറുപുറം എന്ന നിലയിലാണ് ന്യൂനപക്ഷ വർഗീയതയും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷ വർഗീയത കൊണ്ട് വർഗീയ വിപത്തിനെ ചെറുക്കാനാകില്ല. അക്രമത്തിലൂടെ സ്വാധീനം വർദ്ധിപ്പിക്കനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. 

എകെജി സെന്ററിന് നേരെ നടന്ന ആക്രമണം കോൺഗ്രസിന്റെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ.വിജയരാഘവൻ ആരോപിച്ചു. പ്രതിയെ പിടികൂടിയത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെ ഉദാഹരണമാണ്. രാഹുൽ ഗാന്ധി അടുത്ത തവണയും  പ്രധാനമന്ത്രിയാകുമെന്ന് പറയാനാവില്ല. കോൺഗ്രസ് അധ്യക്ഷനായി ആരു വന്നാലും ആ പാർട്ടി ഇന്നത്തെ നിലയിൽ രക്ഷപ്പെടുമെന്ന് പറയാനാകില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 42കാരന് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും
ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു, ഭാര്യ സാരിയിൽ തൂങ്ങിമരിച്ചു, ഭർത്താവ് സൂത്രത്തിൽ മാറി നിന്നു; ആത്മഹത്യ പ്രേരണക്കുറ്റത്തിൽ ഭർത്താവ് അറസ്റ്റിൽ