സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടി

Web Desk   | Asianet News
Published : Jul 18, 2021, 12:36 PM ISTUpdated : Jul 18, 2021, 12:44 PM IST
സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടി

Synopsis

സി പി എം കുറ്റ്യാടി ലോക്കൽ കമ്മറ്റി പിരിച്ചുവിട്ടു.അഡ്ഹോക് കമ്മറ്റിയെ നിയമിക്കാൻ തീരുമാനമായി

കോഴിക്കോട്:സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടി.
സി പി എം കുറ്റ്യാടി ലോക്കൽ കമ്മറ്റി പിരിച്ചുവിട്ടു.അഡ്ഹോക് കമ്മറ്റിയെ നിയമിക്കാൻ തീരുമാനമായി.കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സി പി എം കുന്നുമ്മൽ ഏരിയ കമ്മറ്റി അംഗവുമായ കെ പി ചന്ദ്രി ഏരിയ കമ്മറ്റി അംഗം ടി കെ മോഹൻ ദാസ് എന്നിവരെ ഏരിയ കമ്മറ്റിയിൽ നിന്ന് പുറത്താക്കി

പരസ്യമായി പ്രകടനം നടത്തൽ കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നിവയിലാണ് നടപടി.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സ്ഥാനാർത്ഥിത്വത്തിനായി പ്രകടനം നടത്തിയവർ തന്നെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ജില്ല കമ്മറ്റിയുടെ നിരീക്ഷണം.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പഞ്ചായത്തായ കുറ്റ്യാടിയിലെ ലീഡ് 42 വോട്ട് മാത്രമായിരുന്നു.സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് അന്ന് പ്രതിഷേധ ജാഥയിൽ പങ്കെടുത്തത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്