പൊട്ടുവെള്ളരി കര്‍ഷകർ ദുരിതത്തിൽ: കച്ചവടമില്ല, ലക്ഷങ്ങളുടെ കടബാധ്യത

Published : Apr 08, 2020, 04:41 PM IST
പൊട്ടുവെള്ളരി കര്‍ഷകർ ദുരിതത്തിൽ: കച്ചവടമില്ല, ലക്ഷങ്ങളുടെ കടബാധ്യത

Synopsis

ലോക് ഡൗണിന് മുമ്പ് ഒരു കിലോ പൊട്ടുവെള്ളരിക്ക് 25 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്നു. ഇന്ന് വിളവെടുത്ത് കടകളിൽ എത്തിച്ചാലും കച്ചവടം കുറവായതിനാൽ കടക്കാർ എടുക്കുന്നില്ല. 

കൊച്ചി: വേനൽക്കാലത്ത് ഏറ്റവും അധികം വിൽപ്പനയുണ്ടായിരുന്ന ഒന്നാണ് പൊട്ടുവെള്ളരികൾ. എന്നാൽ ലോക് ഡൗണായതോടെ പൊട്ടുവെള്ളരി കര്‍ഷകർ ദുരിതത്തിലായിരിക്കുകയാണ്. പൊട്ടുവെള്ളരി കൃഷി ഏറെയുള്ള ആലുവ, വടക്കൻ പറവുർ മേഖലകളിൽ വിളവെടുപ്പിന് പാകമായവ വിൽക്കാനാകാതെ കൃഷിയിടത്തിൽ തന്നെ കിടന്ന് നശിക്കുകയാണ്.

ലോക് ഡൗണിന് മുമ്പ് ഒരു കിലോ പൊട്ടുവെള്ളരിക്ക് 25 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്നു. ഇന്ന് വിളവെടുത്ത് കടകളിൽ എത്തിച്ചാലും കച്ചവടം കുറവായതിനാൽ കടക്കാർ എടുക്കുന്നില്ല. ഇതോടെ ടണ്‍ കണക്കിന് പൊട്ടുവെള്ളരികൾ കൃഷിയിടങ്ങളിൽ കിടന്ന് നശിക്കുകയാണ്. ആവശ്യക്കാര്‍ ഇല്ലാത്തതിനാൽ പൊട്ടുവെള്ളരികൾ കന്നുകാലികള്‍ക്ക് തീറ്റയായി നൽകുകയാണ്. 

ഭുമി പാട്ടത്തിനെടുത്താണ് പലരും കൃഷി ഇറക്കിയത്. ലക്ഷങ്ങളുടെ നഷ്ടം ഇതോടെ കര്‍ഷകര്‍ക്കുണ്ടായി. പൊട്ടുവെള്ളരിക്ക് പുറമേ സാലഡ് വെള്ളരിയും പച്ചക്കറി തോട്ടങ്ങളിൽ കിടുന്നു നശിക്കുകയാണ്. പയർ, വെണ്ട, ചീര, തുടങ്ങിയ മറ്റ് പച്ചക്കറികളുടെയും വിൽപ്പനയിൽ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ സുധാകരന്റെ സ്ഥാനാർത്ഥിത്വം: പിന്തുണയ്ക്കുന്നവരുടെ വികാരമല്ല, പാർട്ടി തീരുമാനമാണ് പ്രധാനമെന്ന് ദീപാ ദാസ് മുൻഷി
'ശ്രീനാരായണ ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം'; വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം