'കൊവിഡ് രോഗികളെ സന്ദര്‍ശിക്കുന്നില്ല'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച കെ എം ഷാജഹാന് സൈബര്‍ ആക്രമണം

Published : Mar 26, 2020, 01:12 PM IST
'കൊവിഡ് രോഗികളെ സന്ദര്‍ശിക്കുന്നില്ല';  മുഖ്യമന്ത്രിയെ വിമര്‍ശിച്ച കെ എം ഷാജഹാന് സൈബര്‍ ആക്രമണം

Synopsis

'ബംഗാളില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ നേരിട്ട് സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും മമതാ ബാനര്‍ജി ആത്മവിശ്വാസം പകരുമ്പോള്‍ ശീതീകരിച്ച മുറിയിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ വിമര്‍ശകന്‍ കെ എം ഷാജഹാന്‍. ബംഗാളില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ നേരിട്ട് സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും മമതാ ബാനര്‍ജി ആത്മവിശ്വാസം പകരുമ്പോള്‍ ശീതീകരിച്ച മുറിയിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്ന് കെ എം ഷാജഹാന്‍ പറഞ്ഞു. 

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ കെ എം ഷാജഹാന്‍ രംഗത്തെത്തിയത്. പോസ്റ്റ് ഇട്ട് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയാകുകയും നിരവധി പേര്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന കമന്റുകളുമായെത്തുകയുമായിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

അങ്ങ് ബംഗാളിൽ കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രികൾ പോലും നേരിട്ട് സന്ദർശിച്ച്, ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും ആത്മധൈര്യം പകർന്ന് നൽകി മുഖ്യമന്ത്രി മമതാ ബാനർജി.
ഇങ്ങ് കേരളത്തിൽ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങൾക്ക് പുറകേ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ!

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഐക്യം തകര്‍ക്കാൻ ആസൂത്രിത ശ്രമം, ഉമര്‍ ഫൈസി മുക്കം ഗുണ്ടയെപോലെ പെരുമാറുന്നു'; വിമർശനവുമായി പി എ ജബ്ബാര്‍ ഹാജി
നെയ്യാറ്റിൻകരയിലെ ഒന്നരവയസുകാരന്റെ മരണം: കൃഷ്ണപ്രിയയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ; 'കൈ ഒടിഞ്ഞതിലും അന്വേഷണം വേണം'