
കൽപ്പറ്റ : വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാതെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചെന്ന് പരാതി. കാമറൂൺ സ്വദേശി മോഗ്യം കാപ്റ്റുവിന്റെ മൃതദേഹമാണ് മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസിൽ സൂക്ഷിച്ചതായി ബിജെപി പരാതി ഉന്നയിച്ചത്. മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ റിസർച്ച് സെന്ററിൽ ചികിൽസക്കെത്തിയ കാൻസർ ബാധിതയായ യുവതി കഴിഞ്ഞ 20 നാണ് മരണപ്പെട്ടത്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബാം ചെയ്ത് എംബസി വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam