Idukki dam| ജലനിരപ്പില്‍ കാര്യമായ വര്‍ധനവില്ല; ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യം നാളെ ആലോചിക്കുമെന്ന് റോഷി

Published : Nov 13, 2021, 04:27 PM ISTUpdated : Nov 13, 2021, 06:23 PM IST
Idukki dam| ജലനിരപ്പില്‍ കാര്യമായ വര്‍ധനവില്ല; ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യം നാളെ ആലോചിക്കുമെന്ന് റോഷി

Synopsis

ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. 

ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ കനത്താൽ ഇടുക്കി അണക്കെട്ട് (idukki dam) തുറക്കുന്ന കാര്യം നാളെ ആലോചിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine). 2398.50 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. മൂന്നു മണിക്കൂർ കൊണ്ട് 0.02 അടിയോളമാണ് ജലനിരപ്പ് ഉയരുന്നത്. ഇതിനാലാണ് ഇന്ന് അണക്കെട്ട് തുറക്കേണ്ടെന്ന തീരുമാനത്തിൽ കെഎസ്ഇബി എത്തിയത്. 

നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പ് റെഡ് അലർട്ട് പരിധിയായ 2399.03 അടിക്ക് മുകളിൽ എത്തുകയും ചെയ്താൽ അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം നടപടിയെടുക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. ജലനിരപ്പിൽ കാര്യമായ വർധനയില്ലാത്തതിനാൽ  തുറക്കേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടൽ. 

ആവശ്യമായി വന്നാൽ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി സെക്കന്‍റില്‍ ഒരുലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള അനുമതി ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. ഇതിനായി പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് നൽകിയ ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടില്ല. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുന്നുണ്ട്. സെക്കന്‍റില്‍ 600 ഘനയടിയോളം വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.  ജലനിരപ്പ് കുറയ്ക്കാൻ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.45 അടിയായാണ് ഉയർന്നിരിക്കുന്നത്.

 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി