
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി മിണ്ടാതെ സിപിഐ എന്ന വാർത്തയിൽ പ്രതികരിച്ച് പാർട്ടി. എൽഡിഎഫ് യോഗത്തിൽ ഉപനേതൃപദവി അവകാശവാദം ഉന്നയിച്ചില്ലെന്നായിരുന്നു വാർത്തകൾ. എന്നാൽ, പുറത്ത് വന്ന റിപ്പോർട്ടുകൾ ഭാവനാസൃഷ്ടിയാണെന്ന് സിപിഐ വാർത്താകുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് വിഷയം സിപിഐ- സിപിഎം ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും അത് എൽഡിഎഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലന്നും മെയ് മാസം തന്നെ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തിയതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.
ധാരണപ്രകാരം ഉഭയ കക്ഷി ചർച്ച സിപിഐയും സിപിഎമ്മും നടക്കുന്നു. ഈ തർക്കം തീരാതെ എൽഡിഎഫ് പാർലിമെന്ററി പാർട്ടി യോഗം ചേരുന്നത് ഉചിതമായിരിക്കുകയില്ലെന്നും രേഖാമൂലം തന്നെ സിപിഐ, സിപിഎമ്മിനെ അറിയിച്ചതുമാണ്. ആ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ തുടരും. വസ്തുത ഇങ്ങനെ ആയിരിക്കെ തങ്ങളുടെ ഭാവനക്കനുസരിച്ച് കഥകൾ മെനയുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നതെന്നും സിപിഐ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam