പൊലീസുകാർ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്

Published : Feb 03, 2021, 12:23 AM IST
പൊലീസുകാർ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്

Synopsis

ചില പൊലീസ് ഉദ്യോഗസ്ഥർ പബ്ലിസിറ്റിക്ക് വേണ്ടി ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളും ദൃശ്യങ്ങളുമെല്ലാം ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡിജിപിയുടെ ഇടപെടൽ. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സർഷിപ്പു വാങ്ങി പരസ്യം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: പൊലീസുകാർ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡിജിപി. പൊലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവർത്തനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സർഷിപ്പോടെ മാധ്യമങ്ങളിൽ പരസ്യം നൽകിയാൽ നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.

ചില പൊലീസ് ഉദ്യോഗസ്ഥർ പബ്ലിസിറ്റിക്ക് വേണ്ടി ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളും ദൃശ്യങ്ങളുമെല്ലാം ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡിജിപിയുടെ ഇടപെടൽ. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സർഷിപ്പു വാങ്ങി പരസ്യം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ഡിജിപിയുടെ സർക്കുലർ.

ഇപ്പോള്‍ സേനയിൽ ഏതാനും ചിലർ ചെയ്യുന്ന ഈ പബ്ലിസിറ്റി ഭ്രമം നാളെ മറ്റുള്ളവരും അനുകരിക്കാനിടയുണ്ടെന്നാണ് വിമർശനം. പൊലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് സ്പോണ്‍സർഷിപ്പ് വാങ്ങിയുള്ള പബ്ലിസിറ്റിയുടെ ആവശ്യമില്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്നാണ് ഡിജിപിയുടെ താക്കീത്. അടുത്തിടെ പത്രങ്ങളിൽ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയോടെ ചെയ്ത കാര്യങ്ങൾ വിവരിച്ചുള്ള പരസ്യങ്ങൾ വന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി