
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സംവിധാനത്തിൽ സമഗ്രമായ മാറ്റം നിർദേശിച്ച് ഡിജിപി റവദ ചന്ദ്രശേഖർ. സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനത്തിലാണ് സമഗ്രമായ മാറ്റം നിർദ്ദേശിച്ചത്. നിലവിലെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണസംവിധാനത്തിൽ നിരവധി അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഡിജിപിയുടെ പുതിയ ശുപാർശകൾ. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സംസ്ഥാനത്തെ വലിയ 63 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ നേരിട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയാൽ മതിയെന്നാണ് ഡിജിപിയുടെ പ്രധാന ശുപാർശ. സംസ്ഥാനത്ത് വീണ്ടും 210 പൊലീസ് സർക്കിളുകൾ രൂപീകരിക്കാൻ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ക്രമസമാധാന ചുമതലയിൽ നിന്നും ഒഴിവാക്കുന്ന 206 തസ്തികകൾ പോലീസിന്റെ മറ്റ് പ്രധാന മേഖലകളിലേക്ക് മാറ്റി നിയമിക്കണം. നിലവിലെ ക്രമസമാധാന പരിപാലനവും സ്റ്റേഷൻ ഭരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിപി ഈ ശുപാർശകൾ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വലിയ 63 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ നേരിട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയാൽ മതിയെന്നാണ് ഡിജിപിയുടെ പ്രധാന ശുപാർശ. സംസ്ഥാനത്ത് വീണ്ടും 210 പൊലീസ് സർക്കിളുകൾ രൂപീകരിക്കാൻ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ക്രമസമാധാന ചുമതലയിൽ നിന്നും ഒഴിവാക്കുന്ന 206 തസ്തികകൾ പോലീസിന്റെ മറ്റ് പ്രധാന മേഖലകളിലേക്ക് മാറ്റി നിയമിക്കണം. നിലവിലെ ക്രമസമാധാന പരിപാലനവും സ്റ്റേഷൻ ഭരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിപി ഈ ശുപാർശകൾ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam