മകന്‍റെ കല്യാണത്തിന് ഡിജെ പാര്‍ട്ടി; സിപിഎം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി സിവി മനോഹരന് പറയാനുള്ളത്

Published : Dec 17, 2019, 11:08 AM ISTUpdated : Dec 17, 2019, 11:20 AM IST
മകന്‍റെ കല്യാണത്തിന് ഡിജെ പാര്‍ട്ടി;  സിപിഎം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി സിവി മനോഹരന് പറയാനുള്ളത്

Synopsis

"പ്രീ വെഡ്ഡിംഗ് ഷൂട്ട് വിദേശത്ത് വച്ചായിരുന്നു എന്നൊക്കെയാണ് ഇപ്പോഴുള്ള ആരോപണങ്ങൾ. മകന് പാസ്പോര്‍ട് പോലും ഇല്ല"  സിവി മനോഹരൻ 

ആലപ്പുഴ: പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി മകന്റെ കല്യാണം ആഡംബരമാക്കിയെന്ന ആരോപണത്തിൽ ജാഗ്രത കുറവ് സമ്മതിച്ച് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരൻ. വിവാഹ സത്കാരത്തിന്‍റെ പരിപാടികൾ സംഘടിപ്പിച്ചതിൽ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് സിവി മനോഹരൻ പറയുന്നത്. മകന്‍റെ വിവാഹ സത്കാരത്തിന് ഡിജെ പാര്‍ട്ടി നടത്തിയെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം പാര്‍ട്ടി മനോഹരനെതിരെ നടപടി എടുത്തിരുന്നു . പാര്‍ട്ടി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാൽ ആറ് മാസത്തേക്കാണ് സിപിഎം സിവി മനോഹരനെ സസ്പെന്‍റ്  ചെയ്തത്. 

പാര്‍ട്ടി നടപടി അംഗീകരിക്കുന്നു എന്ന് സിവി മനോഹരൻ പറഞ്ഞു. പാര്‍ട്ടി തന്നെയാണ് ജീവൻ . മകൻ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്നുണ്ട്. അതിന്‍റെ പ്രമോഷൻ കൂടിയാണ് വിവാഹ സത്കാരത്തിലൂടെ ലക്ഷ്യമിട്ടത്. ആദ്യം എതിര്‍ത്തിരുന്നു എങ്കിലും മകന്‍റെ വളര്‍ച്ചക്ക് ആവശ്യമാണെങ്കിൽ അത് നടന്നോട്ടെ എന്ന് മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളു എന്നും സിവി മനോഹരൻ പറഞ്ഞു. പാര്‍ട്ടി നേതാക്കളേയും അടുപ്പമുള്ളവരേയും എല്ലാം വിവാഹത്തിനും സത്കാരത്തിനും വിളിച്ചിരുന്നു എന്നും സിവി മനോഹരൻ പറയുന്നു. 

പ്രീ വെഡ്ഡിംഗ് ഷൂട്ട് വിദേശത്തായിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിലൊന്നും ഒരു വാസ്തവവും ഇല്ലെന്നും സിവി മനോഹരൻ പറയുന്നു. മകന് പാസ്പോര്‍ട് പോലും ഇല്ല. പാര്‍ട്ടി ശത്രുക്കൾ അവസരം മുതലെടുത്ത് കുപ്രചാരണം നടത്തുകയാണെന്നും സിവി മനോഹരൻ വ്യക്തമാക്കി. 

തുടര്‍ന്ന് വായിക്കാം: മകന്‍റെ കല്യാണത്തിന് ഡിജെ പാര്‍ട്ടി; ആലപ്പുഴയിൽ സിപിഎം നേതാവിന് സസ്പെൻഷൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു