'ഐസിയുവിലുള്ള 2 പേർ മരുന്നുകളോട് പ്രതികരിച്ചു, വെള്ളം കുടിച്ചു, സംസാരിച്ചു'; അപകടനില തരണം ചെയ്തെന്ന് പൂർണ്ണമായി പറയാനാകില്ലെന്ന് ഡോക്ടർ

Published : Jun 10, 2025, 10:36 AM ISTUpdated : Jun 10, 2025, 10:43 AM IST
doctor dinesh khadam

Synopsis

ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.

കോഴിക്കോട്: കേരള പുറങ്കടലിലെ കപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി. ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു.

എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്ന് പൂർണ്ണമായി പറയാൻ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ട് പേർക്കും ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ട്. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണം. ചികിത്സയിലുള്ള ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നും ഡോക്ടർ ദിനേശ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാലം പറഞ്ഞ കഥ സിനിമ' വിവാദം: വാദം ആവർത്തിച്ച് അഫാന്റെ പിതാവ്; സിനിമ വിചാരണയെ സ്വാധീനിക്കില്ലെന്ന് സെൻസർ ബോർഡ് അഭിഭാഷക
'പിആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ് ശൈലജ', കള്ളങ്ങൾ പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളെ പറ്റിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ