കവളപ്പാറയിലെ മണ്ണിനടിയല്‍ എവിടെയോ ശിവനും കുടുംബവുമുണ്ട്, പുറത്തുകാവലായി അവരുടെ നായയും

Published : Aug 14, 2019, 12:07 PM IST
കവളപ്പാറയിലെ മണ്ണിനടിയല്‍ എവിടെയോ ശിവനും കുടുംബവുമുണ്ട്, പുറത്തുകാവലായി അവരുടെ നായയും

Synopsis

രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുമ്പോഴും ആ നായ അവിടെത്തന്നെയുണ്ട്. അവനോളം മറ്റാര്‍ക്കുമറിയില്ലല്ലോ എവിടെയാണ് തന്‍റെ യജമാനനും കുടുംബവും ഉറങ്ങുന്നതെന്ന്...

മലപ്പുറം: പെട്ടന്നൊരു രാത്രി ഒലിച്ചുവന്ന മണ്ണും വെള്ളവും കവര്‍ന്നത് കവളപ്പാറയിലെ നിരവധി മനുഷ്യരെയാണ്. പലരും കുടുംബത്തോടെ മണ്ണിനടിയില്‍ അകപ്പെട്ടു. ചിലര്‍ പ്രിയപ്പെട്ടവരെ തനിച്ചാക്കി ആ മണ്ണിനൊപ്പം ചേര്‍ന്നു. ഉറ്റവരില്ലാതെ ഒലിച്ചിറങ്ങിയ മണ്ണിനുമകളില്‍ ഒറ്റക്കായി പോയവര്‍ തങ്ങളുടെ കാല്‍ച്ചുവട്ടിലെവിടെയോ പ്രിയപ്പെട്ടവരുണ്ടെന്ന വിങ്ങലോടെ അവരുടെ മൃതദേഹമെങ്കിലും ഒന്നുകാണാന്‍ ദിവസങ്ങളായി കാവലിരിക്കുകയാണ്. വീടുകിടന്നതിന്‍റെ അടയാളമായി ഒന്നും അവശേഷിച്ചിട്ടില്ലെങ്കിലും അവിടെ എവിടെയോ ഉറ്റവരുണ്ടെന്നുള്ള ഉറപ്പില്‍ തിരയുകയാണ്. 

കാത്തിരിക്കുന്ന ആ മനുഷ്യര്‍ക്കിടയില്‍ ഒരു നായയുമുണ്ട്. അവനിന്നലെവരെ ആഹാരം നല്‍കിയ യജമാനനെ കാത്ത് വീടിന്‍റെ അടയാളമുള്ളിടത്ത് മണ്ണിനുമുകളില്‍ കാത്തിരിക്കുകയാണ്. ശിവന്‍ പള്ളത്തിന്‍റെ കവളപ്പാറയിലെ വീട്ടില്‍ അവനുണ്ടായിരുന്നു. എന്നാല്‍ ഉരുള്‍പൊട്ടലില്‍ അവനെ മാത്രം ബാക്കിയാക്കി ആ അഞ്ചംഗകുടുംബം മണ്ണിനടിയിലായി. ശിവന്‍റെ അച്ഛന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇനിയും ആ കുടുംബത്തിലെ നാലുപേരെ കൂടി കണ്ടെത്താനുമുണ്ട്. 

ശിവന്‍റെ വീടിരിക്കുന്നതിന്‍റെ അടയാളം ആ നായയാണ്. ആ കുന്നിനടിയില്‍ ആരൊക്കെ എവിടെയൊക്കെ എന്ന് അറിയാതെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുമ്പോഴും ആ നായ അവിടെത്തന്നെയുണ്ട്. അവനോളം മറ്റാര്‍ക്കുമറിയില്ലല്ലോ എവിടെയാണ് തന്‍റെ യജമാനനും കുടുംബവും ഉറങ്ങുന്നതെന്ന്.  'ദ ഹിന്ദു'വാണ് ഈ നായയുടെ ചിത്രം പുറംലോകത്തെത്തിച്ചത്

Photo Courtesy - Sakeer Hussain, The Hindu

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ