'എല്ലാവരും വിശ്വസിച്ചുകാണും, പക്ഷേ ഞാൻ ഒരു തമാശ പറഞ്ഞതാണ്, ബോസാകാൻ നോക്കിയതല്ല'; ജി7 ഉച്ചകോടിയിലെ വൈറൽ പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്

Published : Jun 21, 2026, 01:05 PM IST
donald trump says I m the boss remark at g7 was just a joke

Synopsis

ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ "ഞാനാണ് ബോസ്" (I'm the boss) എന്ന പരാമർശം വെറുമൊരു തമാശ മാത്രമായിരുന്നെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ "ഞാനാണ് ബോസ്" (I'm the boss) എന്ന പരാമർശം വെറുമൊരു തമാശ മാത്രമായിരുന്നെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആഗോളതലത്തിൽ വലിയ രീതിയിൽ ചർച്ചയാവുകയും വൈറലാവുകയും ചെയ്ത ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം വിശദീകരണം നല്‍കി. 'ദി ആക്സിയോസ് ഷോ' (The Axios Show) എന്ന പരിപാടിയിലെ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ പരാമർശത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടിയുടെ അവസാന ദിവസത്തെ യോഗത്തിനായി ട്രംപ് എത്തുമ്പോൾ മറ്റ് ലോകനേതാക്കൾ നേരത്തെ തന്നെ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ മുറിയിലേക്ക് കടന്നുവരുമ്പോഴാണ് ട്രംപ് നേതാക്കളെ നോക്കി "ഞാനാണ് ബോസ്" എന്ന് പറഞ്ഞത്. ഇത് കേട്ട് മറ്റ് രാജ്യങ്ങളിലെ നേതാക്കൾക്കിടയിൽ ചിരി പടരുകയും ചെയ്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ളവർ വളരെ രസകരമായാണ് ഈ തമാശയെ സ്വീകരിച്ചത്. "അവർ എത്രപേർ അത് വിശ്വസിച്ചു കാണും?" എന്ന അവതാരകന്റെ ചോദ്യത്തിന്, "എല്ലാവരും വിശ്വസിച്ചുകാണും, പക്ഷേ ഞാൻ തമാശ പറഞ്ഞതായിരുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി.

ട്രംപ് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ: "ലോകത്തെ മുൻനിര രാജ്യങ്ങളുടെ തലവന്മാരും പ്രമുഖരുമാണ് ആ മുറിയിൽ ഇരുന്നിരുന്നത്. ഞാൻ അകത്തേക്ക് വരുമ്പോൾ അവർ അവിടെ ഇരിക്കുന്നത് കണ്ട് അവരെ നോക്കി 'ഞാനാണ് ബോസ്' എന്ന് വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാണ്. എന്നാൽ ഇത് ലോകമെമ്പാടും വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു. എനിക്ക് ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല. ഞാൻ വെറുതെ തമാശയാക്കാൻ ശ്രമിച്ചതാണ്, അല്ലാതെ ബോസ് ചമയാൻ നോക്കിയതല്ല."

തന്റെ എൺപതാം ജന്മദിനാഘോഷങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇറാൻ, ഉക്രെയ്ൻ വിഷയങ്ങൾ, ആഗോള വ്യാപാരം തുടങ്ങിയ വിവിധ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് ഫ്രാൻസിലെത്തിയത്. കാനഡയിൽ നിന്നാണ് ഫ്രാൻസ് ജി7 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വരും വർഷത്തിൽ (2027-ൽ) ജി7 ഉച്ചകോടിയുടെ ആതിഥേയത്വം അമേരിക്കയ്ക്കായിരിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാറ്റൊന്ന് ആഞ്ഞ് വീശിയാൽ താഴേക്ക്, കണ്ട് നിൽക്കുന്നവരുടെ നെഞ്ചിടിച്ച് പോകുന്ന കാഴ്ച; ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം
ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമെന്ന് സണ്ണി ജോസഫ്; 'ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു'