നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ സഹമെത്രാനായി ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി

Published : Mar 25, 2025, 07:57 PM IST
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ സഹമെത്രാനായി ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി

Synopsis

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മൊത്രാനായി  ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി

തിരുവനന്തപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മൊത്രാനായി  ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി. നെയ്യാറ്റിൻകര നഗരസഭാ മൈതാനത്ത് ആഘോഷപൂർവമായ ദിവ്യബലി അർപ്പണത്തോടെയായിരുന്നു സ്ഥാനാരോഹണം. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസൻ്റ് സാമുവൽ ചടങ്ങുകളിൽ മുഖ്യകാർമികനായി. 

ആയിരക്കണക്കിന് വിശ്വാസികൾ തിങ്ങിനിറഞ്ഞ വേദിയിൽ, പ്രാർത്ഥനാ ഗാനങ്ങൾ നിറഞ്ഞ സന്ധ്യയിലായിരുന്നു സ്ഥാനാരോഹണം. റോമിൽ നിന്നുള്ള നിയമനപത്രം ബലി മധ്യേ വായിച്ചു. സഹമെത്രാനാകുള്ള സന്നദ്ധത ഡോ.ഡി.സെൽവരാജിനോട് തേടി.  സന്നദ്ധത അറിയിച്ച് സാഷ്ടാംഗ പ്രണാമം ചെയ്തതോടെ അഭിഷേക ചടങ്ങുകൾ തുടങ്ങി. പിന്നാലെ അധികാരചിഹ്നങ്ങൾ കൈമാറി. 

വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ ലിയോപോൾദോ ജിറെല്ലി , സിബി സി ഐ പ്രസിഡൻ്റ്  ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് , തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ , വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാർ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ സഹമെത്രാനെ ആലിംഗനം ചെയ്തു. നൂറു കണക്കിന് വൈദികർ ബലിയർപ്പണത്തിൽ പങ്കുചേർന്നു. 

1996 ൽ സ്ഥാപിതമായ രൂപതയുടെ ചരിത്രത്തിലെ രണ്ടാമത്തെ മെത്രാഭിഷേക ചടങ്ങുകളാണ് നടന്നത്. വലിയവിള  ഇടവകാംഗമായ ഡോ സെൽവരാജൻ 2011 മുതല്‍ രൂപതയുടെ ജുഡീഷ്യല്‍ വികാറായി സേവനമനുഷ്ഠിക്കുകയാണ്.  നിലവിലെ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ വിരമിക്കുകന്നതോടെ ഡോ.സെൽവരാജ് രൂപതയുടെ പുതിയ മെത്രാനാകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോകകപ്പ് നേടി വേഗം വായോ! സഞ്ജുവിന് കേരളത്തിൽ പുതിയ ചുമതല; കേരള സർക്കാരിന്‍റെ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ
കേരളം ഒത്തിരി ഒത്തിരി മാറി, മന്ത്രിയെ സാക്ഷിയാക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രശംസ; 'കേരളത്തിലെ വ്യവസായ മേഖലയിൽ വൻ മാറ്റം'