മൂന്നാംഘട്ട വികസനത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ചു; ടെക്നോപാർക്കിനെതിരെ മന്ത്രി ചന്ദ്രശേഖരൻ

Published : Jul 30, 2020, 05:17 PM IST
മൂന്നാംഘട്ട വികസനത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ചു;  ടെക്നോപാർക്കിനെതിരെ മന്ത്രി ചന്ദ്രശേഖരൻ

Synopsis

ടെക്നോപാർക്കിനായി സർക്കാർ നടത്തിയ ഏറ്റവും വലിയ സഹായമായിരുന്നു ജലാശയങ്ങൾ ഉൾപ്പെട്ട ഭൂമി നികത്താനുള്ള ഉത്തരവ്.

തിരുവനന്തപുരം: മൂന്നാംഘട്ട വികസനത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ച ടെക്നോപാർക്കിനെതിരെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ഭൂമി നികത്തുമ്പോൾ അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടെക്നോപാർക്ക് തോട് നികത്തിയെന്ന് കണ്ടെത്തലുകളും ഗുരുതരമാണ്. 

ടെക്നോപാർക്കിനായി സർക്കാർ നടത്തിയ ഏറ്റവും വലിയ സഹായമായിരുന്നു ജലാശയങ്ങൾ ഉൾപ്പെട്ട ഭൂമി നികത്താനുള്ള ഉത്തരവ്. റിയൽ എസ്റ്റേറ്റ് പദ്ധതികളെന്ന് ബോധ്യപ്പെട്ടിട്ടും വികസനം പറഞ്ഞ് 2018 മാർച്ചിൽ ഉത്തരവിറക്കി. ജലാശയങ്ങൾ നികത്താൻ അനുവദിക്കരുതെന്ന ഉദ്യോഗസ്ഥ തല റിപ്പോർട്ടുകൾ അവഗണിച്ചായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഉത്തരവിറക്കി സഹായിച്ച സർക്കാരിനെയും വെട്ടിലാക്കി ടെക്നോപാർക്ക് നിർദ്ദേശം അവഗണിച്ചു. ഇത്തരം ലംഘനങ്ങൾ അനുവദിക്കാനാകില്ലെന്നാണ് റവന്യു നിലപാട്.

സർക്കാർ നിർദ്ദേശിച്ച സ്ഥലത്ത് ടെക്നോപാർക്ക് ജലസംരക്ഷണ പ്രവർത്തനം നടത്താതെ  നിർമ്മാണം നടത്തുന്നുവെന്ന കളക്ടറുടെ റിപ്പോർട്ടില്‍ മണ്ണടിച്ച് തോടിന്‍റെ ഗതി മാറ്റിയെന്നുമുണ്ട്. സർക്കാർ തന്നെ നോക്കുകുത്തിയാക്കിയ ഈ നടപടികൾക്ക് പുറമെ ടോറസിന് ഇഷ്ടമുള്ള സ്ഥലത്ത് മഴവെള്ള സംഭരണം അനുവദിക്കണമെന്ന ടെക്നോപാർക്ക് അപേക്ഷയും വിചിത്രമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ
2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ