മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്ട്രേഷൻ ജില്ലാ ഓഫീസർമാർക്കും കൈമാറിയിട്ടുണ്ട്. അതേ സമയം ബെംഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ട് മൂന്നു പേരുടെ സ്വത്തുവിവരങ്ങള്‍ നാർക്കോട്ടിക്ക് കണ്‍ട്രോൾ ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെയും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായി എൻഫോഴ്‍സ്‍മെന്‍റ്. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്‍റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ബെംഗളൂരു എൻഫോഴ്സ്മെന്‍റ് കത്ത് നൽകി. ബിനീഷിന്‍റ പേരിൽ പിടിപി നഗറില്‍ 'കോടിയേരി' എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്.
മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്ട്രേഷൻ ജില്ലാ ഓഫീസർമാർക്കും കൈമാറിയിട്ടുണ്ട്. അതേ സമയം ബെംഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ട് മൂന്നു പേരുടെ സ്വത്തുവിവരങ്ങള്‍ നാർക്കോട്ടിക്ക് കണ്‍ട്രോൾ ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്. രഞ്ചിത്ത്, അനീഷ്, സാംരംഗ് എന്നിവരുടെ സ്വത്തുവിവരങ്ങളാണ് ബെംഗളൂരു നാർക്കോട്ടിക്ക് കണ്‍ട്രോൾ ബ്യൂറോ രജിസ്ട്രേഷൻ വിഭാഗത്തോട് ചോദിച്ചിട്ടുള്ളത്.