എക്സൈസ് നിയമങ്ങളിൽ പൊളിച്ചെഴുത്ത്; വിദേശ മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കും, അനുമതിപത്രം വേണ്ടെന്ന് ശുപാര്‍ശ

Published : Feb 07, 2024, 09:32 AM ISTUpdated : Feb 07, 2024, 11:08 AM IST
എക്സൈസ് നിയമങ്ങളിൽ പൊളിച്ചെഴുത്ത്; വിദേശ മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കും, അനുമതിപത്രം വേണ്ടെന്ന് ശുപാര്‍ശ

Synopsis

മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയത്.  മദ്യ ഉൽപ്പാദകരുമായി സഹകരിക്കാൻ താൽപര്യമുള്ള വ്യവസായിക്ക് ഡിസ്റ്ററി ലൈസൻസ് നിർബന്ധമാക്കേണ്ടതില്ലെന്നും ശുപാർശ  

തിരുവനന്തപുരം: സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിന് എക്സൈസ് നിയമങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്തുവേണമെന്ന് വിദഗ്ദ സമിതി. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്ത് മദ്യ ഉൽപ്പാദകരുമായി സഹകരിക്കാൻ താൽപര്യമുള്ള വ്യവസായിക്ക് ഡിസ്റ്ററി ലൈസൻസ് നിർബന്ധമാക്കേണ്ടതില്ലെന്നും സമിതി ശുപാർശ ചെയ്തു.

സംസ്ഥാനത്തുൽപ്പാദിക്കുന്ന മദ്യം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെനനായിരുന്നു കഴിഞ്ഞ മദ്യ നയത്തിലെ പ്രധാനപ്പെട്ട നിർദ്ദേശം. ഇതിനാവശ്യമായ ശുപാർശ കള്‍ സമർപ്പിക്കാനാണ് കെ.എസ്.ഐ.ഡി.സി ചെയർമാൻ അധ്യക്ഷനായ സമിതി യെ രൂപീകരിച്ചത്. 9 നിദ്ദേശങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്. വിദേശ മദ്യം കയറ്റുമതി ചെയ്യാൻ ഇനി അനുമതി പത്രം വേണ്ടെന്നാണ് ഒന്നാമത്തെ ശുപാർശ. എക്സപോട്ട് ലൈസൻസ് നൽകുമ്പോൾ എക്സൈസ് എല്ലാ വശങ്ങളും പരിശോധിക്കുന്നതിനാൽ പ്രത്യേക അനുമതി പത്രത്തിൻെറ ആവശ്യമില്ല. നിലവിൽ 17 ഡിസ്ലറികള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ ഉൽപ്പാദകരുമായി ചേർന്ന് മദ്യം നിർമ്മിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നും ഒരു നിക്ഷേപകനെത്തിയാൽ ഡിസ്ലറി ലൈസൻസ് ഉണ്ടാകണമെന്നാണ് ചട്ടം. ഈ നിബന്ധന ഒഴിവാക്കിയാൽ ആരുമായും ധാരണ പത്രത്തിൽ ഒപ്പിടാനും മദ്യോപാദനം വർദ്ധിപ്പാക്കാനും സാധിക്കും.

ഡിസ്റ്റിലറികളിൽ നിന്നും 10 ലിറ്റർ മദ്യം വിദേശത്തേക്ക് കൊണ്ടുപോകാൻ ഉൽപ്പാദനകന് അനുമതിയുണ്ട്. റോഡ് ഷോ ട്രേഡ് ഷോ എന്നിവടങ്ങളിൽ വിൽപ്പനക്കായാണ് ഈ അനുമതി. ഇത് 20 ലിറ്ററാക്കണമെന്നാണ് മറ്റൊരു ശുപാർശ. മദ്യത്തിൻെറ ലേബൽ മാറ്റം വരുത്താൻ നിലവിൽ എക്സൈസ് അനുമതിവേണം, ഫീസും അടയ്ക്കണം. ലേബൽ അപ്രൂവൽ ചട്ടത്തിൽ മാറ്റം വരുത്തി ലേബൽ എങ്ങനെ വേണമെന്ന തീരുമാനം മദ്യകമ്പനിക്ക് നൽകണം. രാജ്യവിരുദ്ധ- മോശം പരാമശങ്ങള്‍ ഉണ്ടാകാൻ പാടില്ലെന്നു മാത്രം.

സ്പിരിറ്റ് കൊണ്ടുപോകുമ്പോഴുള്ള എക്സൈസ് അകമ്പടി , വിവിധ എക്സൈസ് ഫീസുകള്‍ എന്നിവ നീക്കം ചെയ്യണമെന്നാണ് മറ്റ് ശുപർകള്‍. ലൈസൻസ് ഇല്ലാത്ത നിക്ഷേപകനും മദ്യ ഉൽപ്പാദനത്തിന് പങ്കാളിത്വം നൽകാനുള്ള ചട്ട ഭേദഗതി അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ശുപാർശകള്‍ സർക്കാർ വിശദമായി പഠിച്ച ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക. എക്സൈസിന്‍റെ  അധികാരങ്ങള്‍ പലതും എടുത്തു കളയാനുള്ള ശുപാർശയാണ് സർക്കാരിന്‍റെ  മുന്നിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്