നടപടിയെടുക്കാതെ കോൺഗ്രസ് നേതൃത്വം; ജില്ലാ നേതാവ് അനന്തപുരി മണികണ‌്ഠൻ ഒളിവിൽ; പ്രവാസിയുടെ സ്വത്ത് തട്ടിയ കേസിൽ മുഖ്യ കണ്ണി

Published : Jul 11, 2025, 03:46 PM ISTUpdated : Jul 11, 2025, 03:47 PM IST
Ananthapuri Manikandan

Synopsis

തിരുവനന്തപുരത്ത് പ്രവാസിയുടെ കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയ കേസിൽ മുഖ്യ കണ്ണിയായ കോൺഗ്രസ് നേതാവ് ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവാസിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതിലെ മുഖ്യ കണ്ണിയും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ അനന്തപുരി മണികണ്ഠൻ ഒളിവിൽ. ആള്‍മാറാട്ടം നടത്തിയ വ്യാജ രേഖകള്‍ ചമച്ച രണ്ടു സ്ത്രീകൾ മാത്രമാണ് ഇതുവരെ പിടിയിലായത്. ഇടപാടിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രവാസിയുടെ ഭൂമി തട്ടിയെടുക്കാൻ മുൻ ആധാരം കളവുപോയെന്നടക്കം പ്രതികൾ രേഖയുണ്ടാക്കിയതായി വ്യക്തമായിട്ടുണ്ട്. കേസിൽ മുഖ്യ കണ്ണിയെന്ന് തെളിഞ്ഞിട്ടും മണികണ്ഠനെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തിട്ടില്ല.

മണികണ്ഠനാണ് രജിസ്ട്രേഷന് വേണ്ടി ഓഫീസിൽ വന്നതെന്ന് സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. കേസിൽ പിടിയിലായ മെറിനും മണികണ്ഠൻ്റെ നിർദേശപ്രകാരമാണ് തങ്ങൾ എല്ലാം ചെയ്തതെന്നാണ് മൊഴി നൽകിയത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അനിൽ തമ്പിയുടെ ഭാര്യാപിതാവാണ് മെറിൻ നിന്ന് ഭൂമി വാങ്ങിയ ചന്ദ്രസേനൻ.

അമേരിക്കയിൽ താമസമാക്കിയ ഡോറയാണ് തട്ടിപ്പിന് ഇരയായത്. മാതാപിതാക്കള്‍ ഡോറക്ക് എഴുതി നൽകിയ 10 മുറികളുള്ള ബഹുനില മന്ദിരവും 14 സെൻറ് കെട്ടിട്ടവുമാണ് ഭൂ മാഫിയ വ്യാജരേഖ ചമച്ച് മറിച്ച് വിറ്റത്. 21 വർഷം മുമ്പാണ് ഡോറ നാട്ടിൽ വന്നു പോയത്. ഡോറയുടെ ബന്ധു കരമടക്കാൻ എത്തിയപ്പോഴാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി ചന്ദ്രസേനൻ എന്നയാള്‍ വാങ്ങിയെന്ന് അറിയുന്നത്.

പൊലീസ് അന്വേഷണത്തിലാണ് തട്ടിപ്പിൻ്റെ കഥ പുറത്തായത്. ഭൂമി ഇടപാടിനായി നൽകിയ ആധാറിൽ ഉണ്ടായിരുന്ന ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഡോറയുടെ മാതാപിതാക്കളുടെ വളര്‍ത്തു മകളെന്ന വ്യാജരേഖയുണ്ടാക്കി കൊല്ലം സ്വദേശി മെറിനാണ് ഭൂമി തട്ടിയെടുത്തത്. ഡോറയെന്ന വ്യാജേന മുക്കോലയ്ക്കൽ സ്വദേശി വസന്തയാണ് ഇഷ്ടദാനമായി മെറിന് ഭൂമി നൽകിയത്. ഇതിന് ശേഷം ഒന്നര കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാളിന് ഭൂമി വിൽക്കുകയായിരുന്നു. ശാസ്തമംഗലം സബ് - രജിസ്ട്രാർ ഓഫീസ് വഴിയാണ് രജിസ്ട്രേഷൻ നടന്നത്. ഭൂമി വിൽക്കുന്നതിന് വിലയാധാരം എഴുതാൻ മുൻ ആധാരം നഷ്ടപ്പെട്ടുപോയെന്ന് പത്രത്തിലടക്കം പരസ്യം നൽകിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി
ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം