'തലയില്‍ പെട്രോള്‍ വീണു, മുടി കത്തി, ഒരാളെ ലക്ഷ്യമിട്ടല്ല അക്രമി വന്നത്'; ട്രെയിന്‍ ആക്രമണത്തില്‍ ദൃക്‌സാക്ഷി

Published : Apr 03, 2023, 08:30 AM ISTUpdated : Apr 03, 2023, 10:04 AM IST
'തലയില്‍ പെട്രോള്‍ വീണു, മുടി കത്തി, ഒരാളെ ലക്ഷ്യമിട്ടല്ല അക്രമി വന്നത്'; ട്രെയിന്‍ ആക്രമണത്തില്‍ ദൃക്‌സാക്ഷി

Synopsis

''അപരിചിതനായ വ്യക്തി ഡി വണ്‍ കോച്ചിലേക്ക് കടന്നുവരികയായിരുന്നു. അയാളുടെ കൈവശം രണ്ട് കുപ്പി പെട്രോളുണ്ടായിരുന്നു. മൂടി തുറക്കുമ്പോള്‍ തന്നെ അപകടം മണത്തു.''

കോഴിക്കോട്: ഒരു വ്യക്തിയെ ലക്ഷ്യമിട്ടുള്ള ആക്രമണമല്ല, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ നടന്നതെന്ന് ദൃക്‌സാക്ഷി. രണ്ട് കുപ്പി പെട്രോള്‍ സഹിതമാണ് അക്രമി ഡി വണ്‍ കോച്ചിലേക്ക് പ്രവേശിച്ചത്. അപകടം മണത്തപ്പോള്‍ തന്നെ ഓടി മാറി. ഇതിനിടെ അയാള്‍ വീശിയ കുപ്പിയില്‍ നിന്ന് പെട്രോള്‍ വീണ് മുടി കത്തിയെന്നും ദൃക്‌സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

''അപരിചിതനായ വ്യക്തി ഡി വണ്‍ കോച്ചിലേക്ക് കടന്നുവരികയായിരുന്നു. അയാളുടെ കൈവശം രണ്ട് കുപ്പി പെട്രോളുണ്ടായിരുന്നു. മൂടി തുറക്കുമ്പോള്‍ തന്നെ അപകടം മണത്ത് ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുപ്പി വീശിയപ്പോള്‍ എന്റെ തലയില്‍ പെട്രോള്‍ വീണു, മുടിയൊക്കെ കത്തി പോയി. ഒരു വ്യക്തിയെ ലക്ഷ്യമിട്ടാണ് അയാള്‍ വന്നതെന്ന് തോന്നുന്നില്ല. എല്ലാവരുടെയും ശരീരത്തില്‍ പെട്രോള്‍ വീണു. കോച്ചിലെത്തി ശബ്ദമുണ്ടാക്കുകയോ, തര്‍ക്കമുണ്ടാവുകയോ, മുദ്രാവാക്യം മുഴക്കുകയോ ചെയ്തിട്ടില്ല.''

അതേസമയം, അക്രമിയെ സംബന്ധിച്ച് നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ ഇയാളെ കാത്ത് ബൈക്ക് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ചുവന്ന ഷര്‍ട്ടും, തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നു. 

ഇതിനിടെ, എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ നിന്ന് അക്രമിയുടെ ബാഗ് കണ്ടെത്തി. ബാഗില്‍ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവില്‍ നടുക്കുന്ന സംഭവങ്ങളുണ്ടായത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി 2 കോച്ചില്‍ നിന്ന് ഡി വണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളിച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡിവണ്‍ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാര്‍, ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഓടി. നിര്‍ത്തിയ ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് ആംബുലന്‍സുകളിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും പുറത്തുവന്നു. ട്രെയിനില്‍ യാത്ര ചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം