ചെറുപുഴയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; മരണകാരണം അധ്യാപകരുടെ മാനസിക പീഡനമെന്ന് സംശയിക്കുന്നതായി കുടുംബം

Published : Nov 25, 2019, 02:54 PM ISTUpdated : Nov 25, 2019, 08:56 PM IST
ചെറുപുഴയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; മരണകാരണം അധ്യാപകരുടെ മാനസിക പീഡനമെന്ന് സംശയിക്കുന്നതായി കുടുംബം

Synopsis

മകന്‍റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കാട്ടി കാട്ടി  വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. 

കണ്ണൂർ: ചെറുപുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ മരിച്ച വിദ്യാർത്ഥിയുടെ കുടുംബം.  ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച രണ്ട് അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആൽബിന്‍റെ അമ്മ പറഞ്ഞു. കുടുംബത്തിനെതിരെ ചിലർ അപവാദ പ്രചാരണം നടത്തുന്നതായും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കുടുംബം പരാതി നൽകി. കഴിഞ്ഞ 20ന് പുലർച്ചെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ചെറുപുഴ സെന്‍റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൽബിനെ.  

രണ്ട് അധ്യാപകരുടെ പേര് സഹിതം കടുത്ത വാക്കുകളാണ് ആത്മഹത്യാക്കുറിപ്പിൽ ആൽബിൻ എഴുതിയിരിക്കുന്നത്. മൊബൈൽ ഫോൺ നൽകാത്തതിലെ പ്രശ്‍നങ്ങളാണ് മരണത്തിന് കാരണമെന്ന തരത്തിൽ ചിലർ പ്രചാരണം നടത്തിയിരുന്നു. നിലവിൽ ആത്മഹത്യാ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്. വരും ദിവസങ്ങളിൽ ഈ രണ്ട് അധ്യാപകരെ ചോദ്യം ചെയ്തേക്കും. ഇതിനിടെ, സ്കൂളിലെ ബഞ്ച് തുളച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായതായി പറയുന്നുണ്ട്. എന്നാൽ ഏതെങ്കിലും വിഷയത്തിൽ ആൽബിനെ വിളിച്ചുവരുത്തുകയോ മറ്റോ ഉണ്ടായിട്ടില്ലെന്നും സ്കൂളിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നുമാണ് സ്‍കൂള്‍ അധികൃതരുടെ വിശദീകരണം. ഏതായാലും സമഗ്രമായ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്
ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി