'കോഴിക്കോട്ടെ സിപിഎമ്മിന് ഒരു ലക്ഷ്യമേയുള്ളൂ, എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം': വിമർശനവുമായി ഫാത്തിമ തഹ്‍ലിയ

Published : Jan 13, 2026, 10:26 PM IST
Fathima Thahiliya

Synopsis

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്‍ലിയയുടെ വിമർശനം

കോഴിക്കോട്: കോഴിക്കോട് കോപറേഷനിൽ ബിജെപി അംഗത്തിന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവും കൌണ്‍സിലറുമായ ഫാത്തിമ തഹ്‍ലിയ. തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്ന ലക്ഷ്യമേ കോഴിക്കോട്ടെ സിഎമ്മിനുള്ളൂവെന്ന് ഫാത്തിമ തഹ്‍ലിയ ആരോപിച്ചു. സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടതെന്നും വിമർശിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് വിഭജനത്തിൽ നിന്നും വോട്ടർ പട്ടികയിലെ അട്ടിമറി വരെയും, ഇന്നിപ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി പോലും നൽകുന്ന അവസ്ഥയിലേക്കും- സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടത്.കോഴിക്കോട്ടെ സിപിഎമ്മിന് ഇന്നൊരു ലക്ഷ്യമേ ഉള്ളൂ. തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം

ബിജെപിക്ക് ലഭിച്ചത് നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം

കോഴിക്കോട് കോർപ്പറേഷൻ നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗൺസിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് അംഗം വിട്ടുനിന്നു. ഒൻപത് അംഗ സമിതിയിൽ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എൽഡിഎഫ് കൗൺസിലറാണ് ഉണ്ടായിരുന്നത്.

ആകെ എട്ട് സ്ഥിര സമിതി അധ്യക്ഷന്മാരിൽ ആറ് പേർ എൽഡിഎഫ് അംഗങ്ങളാണ്. ഒരാൾ യുഡിഎഫ്, ഒരു ബിജെപി എന്ന നിലയിലാണ് അംഗ നില. 10 വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യുഡിഎഫ് പിടിച്ചെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമയപരിധി അവസാനിച്ചു, കണക്ക് കാണിച്ചത് 56173 പേർ മാത്രം, തദ്ദേശ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകാത്തവർക്കെതിരെ അയോഗ്യതാ നടപടി
തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നിൽകി പ്രത്യേക അന്വേഷണ സംഘം