കൂടുതൽ തസ്തികകള്‍ വേണമെന്ന ശുപാർശ; വിജിലൻസിനെ വെട്ടി ധനവകുപ്പ്

Published : Jul 27, 2019, 01:34 PM ISTUpdated : Jul 27, 2019, 02:04 PM IST
കൂടുതൽ തസ്തികകള്‍ വേണമെന്ന ശുപാർശ; വിജിലൻസിനെ വെട്ടി ധനവകുപ്പ്

Synopsis

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ വിജിലന്‍സ് കേസുകളുടെ അന്വേഷണവും നടത്തിപ്പും പ്രതിസന്ധിയിലായി.

തിരുവനന്തപുരം: വിജിലന്‍സ് അഭിഭാഷകരെ നിയമോപദേശകരെന്നും പ്രൊസിക്യൂട്ടര്‍മാരെന്നും തരംതിരിക്കാനായി അധിക തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട്  ആഭ്യന്തരവകുപ്പ് സമര്‍പ്പിച്ച ഫയൽ  ധനവകുപ്പ്  മടക്കി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ വിജിലന്‍സ് കേസുകളുടെ അന്വേഷണവും നടത്തിപ്പും പ്രതിസന്ധിയിലായി.

നിയമോപദേശം നൽകുന്ന അഭിഭാഷകർ തന്നെ കേസുകള്‍ വാദിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെ  നിയമോപദേശകരെന്നും പ്രൊസിക്യൂട്ടര്‍മാരെന്നും അഭിഭാഷകരെ തരം തിരിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ വിജലിന്‍സ് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന്,നിര്‍ദ്ദേശം നടപ്പാക്കാനായി നാല് നിയമോപദേശകരുടെ പുതിയ തസ്തിക സൃഷ്ടിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശയോടെയാണ് ആഭ്യന്തര സെക്രട്ടറി ധനവകുപ്പിന് ഫയൽ കൈമാറിയത്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു ധനവകുപ്പിനോട് ആവശ്യപ്പെട്ടത്.

ഈ ഫയലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് മടക്കിയത് . തീരുമാനം വൈകിയാൽ വിജിലൻസ് കേസുകളെ സാരമായി ബാധിക്കുമെന്ന കുറിപ്പോടെ ആഭ്യന്തരവകുപ്പ് ഫയൽ വീണ്ടും ധനവകുപ്പിന് സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിജിലൻസ് നിയമോപദേശകര്‍  രേഖാമൂലം ഉപദേശം നല്കുന്നില്ല . ഇതോടെ അഴിമതി കേസുകളുടെ  അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ