സാമ്പത്തിക തട്ടിപ്പ് ആരോപണം, റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണെതിരെ നൂറനാട് സ്വദേശിയുടെ പരാതിയിൽ കേസെടുത്തു; പരാതി അടിസ്ഥാന രഹിതമെന്ന് പ്രതികരണം

Published : Sep 20, 2026, 08:19 PM ISTUpdated : Sep 20, 2026, 08:42 PM IST
Pramod Narayanan

Synopsis

സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസിൽ പ്രമോദ് നാരായൺ രണ്ടാം പ്രതിയാണ്

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ പ്രമോദ് നാരായണിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഭവത്തിൽ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ. 2014 - 2015 കാലയളവിലാണ് കേസിനാസ്പദമായ തുക നിക്ഷേപം ചെയ്തത്. ഷെയറും ലാഭ വിഹിതവും വാഗ്ദാനം നൽകി സ്വകാര്യ സ്ഥാപനത്തിൽ 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ചെന്ന പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് നൂറനാട് പൊലീസ് വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പൊലീസ് അറിയിച്ചു.

പരാതി അടിസ്ഥാന രഹിതമെന്ന് പ്രതികരണം

അതേസമയം പരാതി അടിസ്ഥാന രഹിതമെന്നാണ് പ്രമോദ് നാരായൺ പ്രതികരിച്ചത്. 2021 ൽ തന്നെ ഈ സ്വകാര്യ സ്ഥാപനത്തിൻ്റെ ഡയറക്ടർ ബോർഡിൽ നിന്ന് താൻ രാജിവച്ചിരുന്നു. പരാതി വ്യാജമെന്ന് കാട്ടി സ്ഥാപന അധികൃതർ പൊലീസിനെ സമീപിച്ചു എന്നും പ്രമോദ് വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്‌മാർട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നു; റേഷൻ കാർഡ് അസാധുവാകും; ആറ് മാസമായി ഉപയോഗിക്കാത്ത കാർഡുകൾ ഇ-കെവൈസി പൂർത്തിയാക്കണം
ആലുവ റൂറൽ പരിധിയിൽ ശനിയാഴ്ച രാത്രി നടന്ന പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 350-ലേറെ കേസുകൾ; ഒളിവിൽ കഴിഞ്ഞ 36 പേരെ പിടികൂടി