കട്ടപ്പനയിൽ കുഞ്ഞിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായതിനാൽ, നാണക്കേട് മൂലമെന്ന് എഫ്ഐആർ; കുരുക്കഴിക്കാൻ പൊലീസ്

Published : Mar 10, 2024, 10:33 AM ISTUpdated : Mar 10, 2024, 10:47 AM IST
കട്ടപ്പനയിൽ കുഞ്ഞിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായതിനാൽ, നാണക്കേട് മൂലമെന്ന് എഫ്ഐആർ; കുരുക്കഴിക്കാൻ പൊലീസ്

Synopsis

പിന്നീട് കു‍ഞ്ഞിനെ തൊഴുത്തിൽ കുഴിച്ചു മൂടുകയായിരുന്നു. കേസിൽ ഒരുപാട് ദുരൂഹതകളാണ് നിലവിലുള്ളത്. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്ത് കൊണ്ടുവരാൻ കഴിയൂ. 

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെ കൊന്നത് കുഞ്ഞ് അവിഹിത ബന്ധത്തിൽ ഉണ്ടായതിനാലാണെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് കു‍ഞ്ഞിനെ തൊഴുത്തിൽ കുഴിച്ചു മൂടുകയായിരുന്നു. കേസിൽ ഒരുപാട് ദുരൂഹതകളാണ് നിലവിലുള്ളതെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്ത് കൊണ്ടുവരാൻ കഴിയൂവെന്നും പൊലീസ് പറയുന്നു. 

കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

'മഞ്ഞുമ്മല്‍ ബോയ്സ്' അത് നേടി; മലയാളത്തില്‍ ഇതുവരെ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പോലും സാധിക്കാത്തത്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?