കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ

Published : Dec 06, 2025, 02:48 PM ISTUpdated : Dec 06, 2025, 06:34 PM IST
kalimuthu death

Synopsis

പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. 

പാലക്കാട്: കടുവാ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് കാളിമുത്തുവാണ് കൊല്ലപ്പെട്ടത്. കാളിമുത്തു, പുതൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ കണ്ണൻ, വനം വാച്ചർ അച്ചുതൻ മൂന്നംഗ സംഘം രാവിലെയാണ് മുള്ളി വനമേഖലയിൽ കടുവാ സെൻസസിനായെത്തിയത്. കൊടുംകാടിനുള്ളിലെത്തിയ മൂവർ സംഘം ഉച്ചയോടെ കാട്ടാനയ്ക്ക് മുന്നിൽപെട്ടു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

രക്ഷപ്പെടുന്നതിനിടെ അച്ചുതനും സംഘത്തിലുണ്ടായിരുന്ന ബിഎഫ്ഒ ആർ കണ്ണനും പരിക്കേറ്റു. 2013 മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥനാണ് കാളിമുത്തു. എട്ടു വർഷം സൈലൻറ് വാലിയിലായിരുന്ന കാളിമുത്തു നാലുവർഷം മുമ്പാണ് പുതൂരിലെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുതൂർ റേഞ്ചിലെ അഞ്ചംഗ സംഘം കടുവാ സെൻസസിനിടെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയിരുന്നു. 18 മണിക്കൂറിനു ശേഷമാണ് ഇവരെ രക്ഷപ്പെടുത്തി താഴെ എത്തിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഐ ചതിയൻ ചന്തു, 10 വര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു'; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ
മുല്ലപ്പള്ളിക്കും സ്ഥാനാർത്ഥി മോഹം; മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രതികരണം, 'ലോക്സഭ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു'