മകൾക്ക് കാഴ്ച തിരികെ കിട്ടി, കേരളത്തിന് നന്ദി; ആയുർവേദം കെനിയയിൽ എത്തിക്കാമോയെന്ന് മോദിയോട് മുൻ പ്രധാനമന്ത്രി

Published : Feb 13, 2022, 05:43 PM ISTUpdated : Feb 13, 2022, 05:45 PM IST
മകൾക്ക് കാഴ്ച തിരികെ കിട്ടി, കേരളത്തിന് നന്ദി; ആയുർവേദം കെനിയയിൽ എത്തിക്കാമോയെന്ന് മോദിയോട് മുൻ പ്രധാനമന്ത്രി

Synopsis

മകളുടെ കാഴ്ചശക്തി വീണ്ടെടുത്ത കേരളത്തിലെ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മകൾ റോസ്മേരി ഒഡിംഗയുടെ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിനാണ് വീണ്ടും  ഇന്ത്യയിലേക്ക്  മുൻ കെനിയൻ പ്രധാനമന്ത്രി എത്തിയത്. 

കൊച്ചി: മകളുടെ കാഴ്ചശക്തി വീണ്ടെടുത്ത കേരളത്തിലെ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മകൾ റോസ്മേരി ഒഡിംഗയുടെ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിനാണ് വീണ്ടും  ഇന്ത്യയിലേക്ക്  മുൻ കെനിയൻ പ്രധാനമന്ത്രി എത്തിയത്. ചികിത്സയിൽ തൃപ്തനാണെന്ന് അറിയിച്ച അദ്ദേഹം, ആയുർവേദ തെറാപ്പി ആഫ്രിക്കയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത ചികിത്സ മാർഗങ്ങൾ സ്വീകരിച്ച് അവൾ  ഇപ്പോൾ കാഴ്ചശക്തി വീണ്ടെടുത്തു, ഇത് ഞങ്ങൾക്ക് വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്. ആഫ്രിക്കയിലേക്ക് ഈ തെറാപ്പി  (ആയുർവേദം) കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യജാലങ്ങളെ ചികിത്സകൾക്കായി ഉപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച് ഞാൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു.- ഒഡിംഗ പറഞ്ഞു.

കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകൾ റോസ്മേരി ഒഡിംഗയ്ക്ക് 2017 ൽ ഒപ്റ്റിക് നാഡി സംബന്ധമായ രോഗം മൂലം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കാഴ്ച വൈകല്യത്തെത്തുടർന്ന് ദക്ഷിണാഫ്രിക്ക, ഇസ്രായേൽ, ചൈന എന്നിവിടങ്ങളിൽ അവർ ചികിത്സ തേടിയിരുന്നു. എന്നാൽ ഇതൊന്നു വിജയിച്ചില്ലെന്ന് നിരവധി മാധ്യമ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. 

ഒരു സുഹൃത്ത് വഴിയാണ് റെയ്‌ല ഒഡിംഗ പിന്നീട് കേരളത്തിന്റെ ആയുർവേദ സംസ്‌കാരത്തെക്കുറിച്ച് അറിഞ്ഞത്. 2019ൽ കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ റോസ്മേരി ഒഡിംഗ ചികിത്സ ആരംഭിച്ചു.  നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു മാസത്തോളം കേരളത്തിൽ ചികിത്സയിലായിരുന്നു. നിർദ്ദിഷ്ട  മരുന്നും  തെറാപ്പിയും വീട്ടിൽ നിന്ന് ചെയ്തു. തുടർച്ചയായ തെറാപ്പിക്കും പരിശോധനകൾക്കും ശേഷം റോസ്മേരി ഒഡിംഗയ്ക്ക് കാഴ്ച തിരിച്ചുകിട്ടുകയായിരുന്നു. മൂന്നാഴ്ചത്തേക്ക് തുടർ പരിചരണത്തിനായി അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി