ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറയിൽ പൊലീസിൻ്റെ കഥ പൊളിച്ച് പൊലീസ്; പ്രതികൾ പൊളിച്ചു വിറ്റുവെന്ന് പറഞ്ഞ ബൈക്ക് കണ്ടെത്തി

Published : Apr 06, 2026, 10:14 AM ISTUpdated : Apr 06, 2026, 10:25 AM IST
police custody torture fort police

Synopsis

മോഷണ മുതലായ ബൈക്ക് മോഷ്ടാക്കളായ ജിനുവും ഉണ്ണിയും ചേർന്ന് പൊളിച്ചുവെന്നായിരുന്നു പൊലീസ് കഥ. കേസിൽ കസ്റ്റഡിലെടുത്ത ഇവരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. വർക്ക്ഷോപ്പ് ഉടമയെയും മർദ്ദിച്ചിരുന്നു.

തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറയിൽ പൊലീസിൻ്റെ കഥ പൊളിച്ച് പൊലീസ്. മോഷണ മുതലായ ബൈക്ക് മോഷ്ടാക്കളായ ജിനുവും ഉണ്ണിയും ചേർന്ന് പൊളിച്ചുവെന്നായിരുന്നു പൊലീസ് കഥ. കേസിൽ കസ്റ്റഡിലെടുത്ത ഇവരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. വർക്ക് ഷോപ്പ് ഉടമയെയും മർദ്ദിച്ചിരുന്നു. എന്നാൽ പ്രതികൾ പൊളിച്ചു വിറ്റുവെന്ന് പൊലീസ് പറഞ്ഞ ബൈക്ക് ആലപ്പുഴയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബൈക്ക് മോഷ്ടാവായ വിനീതിനെ പിടികൂടിയപ്പോഴാണ് യമഹ ബൈക്ക് കണ്ടെത്തിയത്. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ പിടി കൂടിയത്. 

അതേസമയം, അറസ്‌റ്റ് ചെയ്ത പ്രതികൾ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫോർട്ട് പൊലീസിൻ്റെ പ്രതികരണം. മോഷ്ടാവിനെ ഫോർട്ട് പൊലീസിന് കൈമാറി. ബൈക്ക് വിൽക്കാൻ വേണ്ടി കൈമാറിയതായിരിക്കുമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം 21നാണ് ജയിലെത്തിച്ച ജിനു, ഉണ്ണി എന്നീ പ്രതികള്‍ക്ക് ജയിലിൽ മർദ്ദനമേറ്റത്. സംഭവത്തിൽ പൊലീസുകാ‍ർക്കെതിരെ കസ്റ്റഡി മർദ്ദനത്തിന് കേസെടുത്തിരുന്നു. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. സിസിടിവി പരിശോധനയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വേങ്ങരയിൽ കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവം; കേസെടുത്ത് പൊലീസ്, അന്വേഷണം
തെരഞ്ഞെടുപ്പു കഴിയുന്നതോടെ സിപിഎം ദേശീയ പാർട്ടി അല്ലാതാവും, 4 സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്ന മാനദണ്ഡം പാലിക്കാനാകില്ലെന്ന് ചെറിയാൻ ഫിലിപ്പ്