വിവാഹ ചടങ്ങിനിടെ ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിന്‍റെ താടി അടിച്ചുപൊട്ടിച്ചത് സ്റ്റീല്‍ വള ഉപയോഗിച്ച്; മൂന്ന് പേര്‍ പിടിയില്‍

Published : Apr 21, 2026, 06:11 PM IST
four arrested for brutal assault at wedding hall in kozhikode

Synopsis

വിവാഹ ഹാളില്‍ വെച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിന്‍റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.

കോഴിക്കോട്: വിവാഹ ഹാളില്‍ വെച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിന്‍റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോഴിക്കോട് കല്ലൂത്താന്‍കടവ് ഫ്‌ളാറ്റില്‍ താമസിക്കുന്ന രാഗേഷ് ബാബു(18), വിഷ്ണു(23), കിരണ്‍ ശങ്കര്‍(19), അജയ്(18) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 13ന് രാത്രി 10.30ഓടെ എസ്‌കെ പൊറ്റക്കാട് ഹാളില്‍ വെച്ച് നടന്ന വിവാഹത്തിനിടെ, പിടിയിലായവര്‍ ബഹളമുണ്ടാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് കല്ലുത്താന്‍കടവ് ഫ്‌ളാറ്റില്‍ തന്നെ താമസിക്കുന്ന ഭാരതി എന്ന യുവാവ് പൊലീസിനെ വിളിക്കുകയായിരുന്നു. ഈ വിരോധത്തില്‍ പ്രതികള്‍ പിന്നീട് ഭാരതിയെ തടഞ്ഞു വയ്ക്കുകയും സ്റ്റീല്‍ വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്തു.

ആക്രമണത്തില്‍ യുവാവിന്‍റെ പല്ല് നഷ്ടപ്പെടുകയും താടിയെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗോവിന്ദപുരത്തെ കാവില്‍ താഴം, കല്ലുത്താന്‍കടവ്, മുണ്ടിക്കല്‍താഴം എന്നിവിടങ്ങളില്‍ വെച്ചാണ് മൂന്ന് പേരെയും കസബ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമിത് ചാള്‍സ്, ഷിബു, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ എന്നിവര്‍ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി
പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ചാണ് മെറ്റീരിയൽ റും തുറന്നത്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി കളക്ടർ