ഫോക്കസ് ഏരിയ വിമര്‍ശനം: അധ്യാപകനെതിരെ തുടര്‍നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്, പ്രതികാര നടപടിയെന്ന് വിമര്‍ശനം

Published : Apr 17, 2022, 03:25 PM IST
ഫോക്കസ് ഏരിയ വിമര്‍ശനം: അധ്യാപകനെതിരെ തുടര്‍നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്, പ്രതികാര നടപടിയെന്ന് വിമര്‍ശനം

Synopsis

നടപടിയുണ്ടാവില്ലെന്ന് അധ്യാപക സംഘടനകൾക്ക് നൽകിയ ഉറപ്പ് നിലനിൽക്കെയാണ് പ്രതികാരനടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്. 

കണ്ണൂര്‍: പരീക്ഷാരീതിയെ വിമർശിച്ചതിന്‍റെ പേരിൽ സർക്കാർ വിശദീകരണം തേടിയ അധ്യാപകനെതിരെ (Teacher) തുടർനടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്. അധ്യാപകനെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിറങ്ങി. നടപടിയുണ്ടാവില്ലെന്ന് അധ്യാപക സംഘടനകൾക്ക് നൽകിയ ഉറപ്പ് നിലനിൽക്കെയാണ് പ്രതികാരനടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്. ഫോക്കസ് ഏരിയയും വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുത്ത് എഴുതാവുന്ന ഉത്തരങ്ങളുടെ എണ്ണവും കുറച്ചുള്ള പുതിയ പരീക്ഷാരീതിയെ വിമർശിച്ച പയ്യന്നൂരിലെ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി പ്രേമചന്ദ്രനെതിരെയാണ് വകുപ്പ് പ്രതികാര നടപടിയിലേക്ക് പോകുന്നത്.  

സംഭവത്തിൽ പി പ്രേമചന്ദ്രനോട് വിശദീകരണം ചോദിച്ച വകുപ്പ് വിശദീകരണം തൃപ്തികരമല്ല എന്ന് കാട്ടിയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം. ഇതിന് ശേഷം നടപടിയുണ്ടാവുമെന്നാണ് സൂചനകൾ. അഭിപ്രായ സ്വാതന്ത്യത്തിന് മേൽ കടന്ന് കയറാനുള്ള ശ്രമമെന്ന് കാട്ടി വിലിയ വിമർശനം ഉണ്ടായതോടെ വിവാദം സജീവമായ നാളിൽ വിദ്യാഭ്യാസ വകുപ്പ് പിന്നാക്കം പോയിരുന്നു. തുടർനടപടികൾ ഒന്നും എടുത്തിട്ടില്ലെന്നത് അധ്യാപക സംഘടനകളെയും സമാധാനിപ്പിച്ചു. ഇത് മറന്നാണ് പ്രതികാര നീക്കം. അതേസമയം അന്വേഷണം നടത്തിയാലും നടപടിയെടുക്കാൻ വകുപ്പിന് കഴിയില്ലെന്ന വിശ്വാസത്തിലാണ് അധ്യാപക സംഘടനകൾ. എ പ്ലസ് നേടുന്നവരുടെ എണ്ണം കുത്തനെ കൂടി തലവേദനയായതോടെയായിരുന്നു ഒറ്റയടിക്ക് ഫോക്കസ് ഏരിയ കുറച്ചുള്ള പരീക്ഷാരീതി കൊണ്ടുവന്നതെന്ന വിമർശനമാണ് അന്ന് ശക്തിപ്പെട്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം