മിനിറ്റുകൾ മാത്രം! കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്ന ജി സുധാകരന് രക്ഷയില്ല, രൂക്ഷ തെറിവിളിയും സൈബർ ആക്രമണവും; വീണ്ടും പൂട്ടി

Published : Jun 06, 2026, 06:45 PM IST
g sudhakaran

Synopsis

മാസങ്ങൾക്ക് ശേഷം ഫേസ്ബുക്ക് കമന്റ് ബോക്സ് തുറന്ന ജി സുധാകരന് നേരെ രൂക്ഷമായ സൈബർ ആക്രമണം. തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടനത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെ തെറിവിളികൾ നിറഞ്ഞതോടെ അദ്ദേഹം മിനിറ്റുകൾക്കകം കമന്റ് ബോക്സ് വീണ്ടും അടച്ചു

ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്നതിന് പിന്നാലെ വൻ സൈബർ ആക്രമണം. സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത് മുതൽ തുടങ്ങിയ തെറിവിളി കാരണമാണ് മുൻ മന്ത്രി കൂടിയായ മുതിർന്ന നേതാവ് 2 മാസം മുന്നേ കമന്‍റ് ബോക്സ് പുട്ടിയത്. എന്നാൽ വീണ്ടും തുറന്നപ്പോളും സൈബർ ആക്രമണത്തിന് ഒരു കുറവുമില്ല. ആലപ്പുഴയിൽ നാളെ തുറക്കുന്ന തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ചീത്തവിളികളും ഉയർന്നത്. ഇതോടെ മിനിറ്റുകൾക്കകം അദ്ദേഹം കമന്റ് ബോക്സ് വീണ്ടും പൂട്ടി. സി പി എം സൈബർ സഖാക്കളാണ് ഇതിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.

സി പി എം ബന്ധം ഉപേക്ഷിച്ചത് മുതൽ ആക്രമണം

എ ഐ സി സി സംഘടന ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലാണ് ജി സുധാകരന്റെ എം എൽ എ ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. സി പി എമ്മിലെ മുതിർന്ന നേതാവായിരുന്ന സുധാകരൻ, സി പി എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് ജയിച്ചത്. സിറ്റിംഗ് എം എൽ എയായിരുന്ന എച്ച് സലാമിനെയാണ് വമ്പൻ ഭൂരിപക്ഷത്തിൽ സുധാകരൻ മലർത്തിയടിച്ചത്. സി പി എം വിട്ടതിലും കോൺഗ്രസ് പിന്തുണയിൽ ജയിച്ചതിലുമുള്ള സി പി എം അണികളുടെ സൈബർ ആക്രമണമാണ് കമന്‍റ് ബോക്സിൽ കണ്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാസർകോട് വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു, ഒരു കുട്ടിക്ക് പരിക്കേറ്റു
വിനോദിനിയുടെ വെളിപ്പെടുത്തലിന് എംവി ഗോവിന്ദൻ്റെ മറുപടി, 'കോടിയേരിയുടെ കുടുംബത്തെ ആരും അവഗണിച്ചിട്ടില്ല, ആരോപണം ആരെക്കുറിച്ചെന്ന് അവർ വ്യക്തമാക്കട്ടെ'