'ജി സുധാകരന്‍റെ ആഗ്രഹം യുഡിഎഫിന്‍റേതല്ല, അമ്പലപ്പുഴയിൽ സ്ഥാനാര്‍ത്ഥിയുണ്ടാകും' തെരഞ്ഞെടുപ്പിന് സജ്ജമെന്ന് കെസി വേണുഗോപാൽ

Published : Mar 15, 2026, 11:25 AM IST
kc venugopal ramesh chennithala vd satheesan

Synopsis

ഇന്നലെ പ്രധാനമന്ത്രിയുടെ ടൂര്‍ അവസാനിച്ചുവെന്നും അതുകൊണ്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കുറച്ചു കാലങ്ങളായി കമ്മീഷൻ ഇങ്ങനെയാണന്നും തെരഞ്ഞെടുപ്പിന് യുഡിഎഫ് സമ്പൂര്‍ണ സജ്ജമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ആലപ്പുഴ: ഇന്നലെ പ്രധാനമന്ത്രിയുടെ ടൂര്‍ അവസാനിച്ചുവെന്നും അതുകൊണ്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കുറച്ചു കാലങ്ങളായി കമ്മീഷൻ ഇങ്ങനെയാണന്നും തെരഞ്ഞെടുപ്പിന് യുഡിഎഫ് സമ്പൂര്‍ണ സജ്ജമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലാണ്.അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഉണ്ടാകും. ഉണ്ടാവുമോ എന്ന ചോദ്യത്തിന് എന്ത്‌ പ്രസക്തിയാണുള്ളത്. ഇപ്പോള്‍ അമ്പലപ്പുഴയിൽ സ്ഥാനാർഥി ഉണ്ട്. 

അത് ജി സുധാകരൻ ആണോ എന്ന് പറയാൻ ഞാൻ ജ്യോത്സ്യൻ അല്ല. തെരഞ്ഞെടുപ്പ് കാലത്തെ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയാൻ ആവില്ല.ജി സുധാകരന്റെ അഭിപ്രായം അദ്ദേഹത്തോട് ചോദിക്കണം. ജി സുധാകരന്റെ ആഗ്രഹം യുഡിഎഫിന്‍റേതല്ല. പിണറായി വീണ്ടും വരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ല.മൂന്നാമത് പിണറായി എന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാർക്ക് പോലും ചിന്തിക്കാൻ പറ്റുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

എംപിമാര്‍ മത്സരിക്കുന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കമെന്ന് വിഡി സതീശൻ

എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വിഡി സതീശൻ പ്രതികരിച്ചു. കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനോട് സതീശൻ പ്രതികരിച്ചില്ല. കെ സുധാകരന്‍റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പിന് യുഡിഎഫ് സെറ്റാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സർക്കാർ പരസ്യങ്ങൾ കാണേണ്ടി വരില്ലല്ലോ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ നല്ല കാര്യമാണ്. സർക്കാരിന്റെ വെള്ളപൂശൽ ഇനി കാണേണ്ടി വരില്ലല്ലോ. കെ സുധാകരനുമായുള്ള പ്രശ്നങ്ങൾ നാളെ സംസാരിച്ചു പരിഹരിക്കും. ലീഗുമായുള്ള പ്രശ്നങ്ങളും ഉടനെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രെയിൻ സ്റ്റേഷനിലെത്താൻ വെറും 150 മീറ്റർ, പെരിയാറിലേക്ക് എടുത്തുചാടി യുവാവ്; വീട്ടിൽ നിന്ന് ഇറങ്ങിയത് തിരിച്ചു വരില്ലെന്ന സന്ദേശം അമ്മയ്ക്ക് അയച്ച്
നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി; 'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും'