ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചെന്ന് കേരളം സുപ്രീം കോടതിയിൽ

Web Desk   | Asianet News
Published : May 28, 2020, 02:44 PM IST
ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചെന്ന് കേരളം സുപ്രീം കോടതിയിൽ

Synopsis

വിവിധ സംസ്ഥാനങ്ങളിലേക്കായി 55 ട്രെയിനുകളിൽ 70,137 ഇതര സംസ്ഥാന  തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. 2,15,556 ക്യാമ്പുകളിലായി 4,34,280 തൊഴിലാളികൾക്ക് താമസം ഒരുക്കി

ദില്ലി: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങൾ എന്നിവ പൂർണമായും സൗജന്യമായിരുന്നുവെന്നും കേരളം വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലേക്കായി 55 ട്രെയിനുകളിൽ 70,137 ഇതര സംസ്ഥാന  തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. 2,15,556 ക്യാമ്പുകളിലായി 4,34,280 തൊഴിലാളികൾക്ക് താമസം ഒരുക്കി. പരാതി പരിഹാര സെല്ലിലേക്ക് 20,386 പരാതികൾ ലഭിച്ചിരുന്നു. ഇത് മുഴുവനും പരിഹരിച്ചതായും സംസ്ഥാന സർക്കാർ വിശദീകരിച്ചു.

തൊഴിലാളികളുടെ വിഷയങ്ങൾ  പരിശോധിക്കാൻ സംസ്ഥാന തല മോണിറ്ററിങ് സമിതി ഉണ്ടാക്കി.  ഐ എ എസ് ഉദ്യോഗസ്ഥരായ പ്രണബ് ജ്യോതിനാഥ്, കെ ബിജു, എ അലക്സാണ്ടർ, ഡിഐജി സഞ്ജയ് കുമാർ ഗരുഡിൻ എന്നിവർ ഉൾപ്പെടുന്നതായിരുന്നു സമിതി. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിർദ്ദേശവും സ്വീകാര്യമാണെന്നും കേരളം പറഞ്ഞു.

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ