കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണൻ

Published : Aug 02, 2020, 11:54 AM ISTUpdated : Aug 02, 2020, 12:05 PM IST
കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണൻ

Synopsis

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവിന് ആർഎസ്എസ് അനുഭാവമുണ്ടെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. 

തൃശ്ശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ ഗോപാലകൃഷ്ണൻ ആർഎസ്എസിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. 

കൊടിയേരി ബാലകൃഷ്ണനെ RSS ലേക്ക് ക്ഷണിക്കുന്നു. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ഛിത്തം ചെയ്യാനും, ഇന്ത്യ വേണൊ, ചൈന വേണൊ എന്ന സംശയം തീർക്കാനും, പോളിറ്റ് ബ്യൂറോ അംഗം SRP യെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും RSS ൽ വരുന്നതോടെ താങ്കൾക്ക് കഴിയും. RSS കാരനായിരുന്നുവെന്ന് SRP അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ AKG സെൻ്റെറിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും, നാളെ വരുവാനുള്ള വരും എന്നതാണ് RSS ൻ്റെ കാഴ്ചപ്പാട്....

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവിന് ആർഎസ്എസ് അനുഭാവമുണ്ടെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അതേസമയം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പണ്ട് ആർഎസ്എസ് ശാഖയിൽ പോയിരുന്ന ആളാണെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമിയിലും വാർത്ത വന്നു. ഇക്കാര്യം എസ്.ആർ.പി സ്ഥിരീകരിച്ചതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കോടിയേരിയെ തന്നെ ആർഎസ്എസിലേക്ക് ക്ഷണിച്ച് ബി.ഗോപാലകൃഷ്ണൻ രംഗത്തു വരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്