'ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു, സർക്കാർ നോക്കുകുത്തിയാകുന്നു, രണ്ടും ഗൗരവതരം'; ഷാഫി പറമ്പില്‍

Published : Jan 08, 2023, 11:56 AM ISTUpdated : Jan 08, 2023, 12:44 PM IST
'ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു, സർക്കാർ നോക്കുകുത്തിയാകുന്നു, രണ്ടും ഗൗരവതരം'; ഷാഫി പറമ്പില്‍

Synopsis

കലോൽസത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ആരാണെന്നു പരിശോധിക്കണം .ഭക്ഷ്യവിഷബാധയേറ്റ് സാധാരണക്കാർ മരിക്കുന്നത് സർക്കാരിന്‍റെ  പരാജയമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ  

പാലക്കാട്:ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു.ഭക്ഷണത്തിൽ വിഷം കലരുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നു ,രണ്ടും ഗൗരവതരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. എന്ത് ഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് പഴയിടമല്ല എന്നിട്ടും അശോകൻ ചെരുവിൽ ഉൾപ്പടെയുള്ളവർ ജാതി കലർത്തി. ജാതിയുടെയോ നവോത്ഥാനത്തിന്‍റേയോ  അടിസ്ഥാനത്തിലല്ല ഭക്ഷണം ഉണ്ടാക്കാൻ ഏൽപ്പിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

പഴയിടം തീരുമാനം പുന;പരിശോധിക്കട്ടെ. പ്രവർത്തന സ്വാതന്ത്യം എല്ലാവർക്കും വേണം.ഭക്ഷണത്തിൽ വിഷം കലർന്ന് 19 കാരി പോലും മരിക്കുന്നു. മന്ത്രിമാരും വകുപ്പുകളും ജനങ്ങൾക്ക് ഒരു ബാധ്യതയാകുകയാണ്. കലോൽസത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ആരാണെന്നു പരിശോധിക്കണം .ഭക്ഷ്യവിഷബാധയേറ്റ് സാധാരണക്കാർ മരിക്കുന്നത് സർക്കാരിന്‍റെ  പരാജയം.ഇപ്പോൾ നടക്കുന്നത് റെയ്ഡ് ഉത്സവങ്ങളും റെയ്ഡ് മാമാങ്കങ്ങളുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ട'; സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

'പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല, വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചുവിടുന്നത്' ; മന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രത്തോട് പറഞ്ഞു, കേട്ടില്ല; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ച് കേരളം, യൂസ്ഡ് വാഹന വിപണിക്ക് അടക്കം ഗുണം
'നിലപാടിൽ വെള്ളം ചേർക്കില്ല, വർ​ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കും, പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ല': വി ഡി സതീശൻ