
കൊച്ചി: കെ ആർ ഗൗരിയമ്മയുടെ (K R Gouri Amma) വിവിധ ട്രഷറി നിക്ഷേപം സഹോദരിയുടെ മകൾ ഡോ ബീനാകുമാരിക്ക് കൈമാറാൻ ഹൈക്കോടതി (High Court) ഉത്തരവ്. ആലപ്പുഴ, തിരുവന്തപുരം ട്രഷറികളിലുള്ള 34 ലക്ഷം രൂപയാണ് ഗൗരിയമ്മയെ പരിചരിച്ച ബീനാകുമാരിക്ക് കൈമാറേണ്ടത്. ട്രഷറിയിലെ നിക്ഷേപങ്ങൾക്ക് നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാൽ പണം പിൻവലിക്കാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് ഉത്തരവ്.
വിൽപത്രത്തിൽ നിക്ഷേപത്തിന്റെ അവകാശിയാക്കി നിശ്ചയിച്ചത് തന്നെ ആണെന്ന ബീനാകുമാരിയുടെ വാദം കോടതി അംഗീകരിച്ചു. ആലപ്പുഴയിലെ പത്തൊന്‍പത് സെന്റ് ഭൂമിക്കും ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപത്തിന്‍റെ അവകാശി ബീനാ കുമാരി ആണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് പണം കൈമാറാനുള്ള കോടതി ഉത്തരവ്. ഗൗരിയമ്മയെ അവസാനകാലത്ത് പരിചരിച്ചത്, ഇളയ സഹോദരിയുടെ മകളായ ബീനാകുമാരിയാണ്.
കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിനാണ്, 102-ാം വയസ്സില്‍ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചത്.
Also Read: കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam