വിസിയും രജിസ്ട്രാറും വിദ്യാ‍ർഥികൾക്ക് സമ്മാനിക്കുന്നത് 'വണ്ടർഫുൾ ഉദാഹരണങ്ങൾ', പ്രശ്നങ്ങൾക്ക് കാരണം പരസ്പര വാശി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published : Aug 04, 2025, 04:16 PM IST
Kerala University issue

Synopsis

രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ലെന്നും നിരീക്ഷണം. 

കൊച്ചി: രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാ‍ർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തന്‍റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ബുധനാഴ്ച സംഭവത്തിൽ വാദം തുടരും.

കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജി പരികണിക്കവേയാണ് ഹൈക്കോടതിയുടെ പ്രതികരണം തനിക്ക് പകരം മറ്റൊരാളെ രജിസ്ട്രാറായി ചുമതലപ്പെടുത്തിയ വൈസ് ചാൻസിലറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹർജി. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കുഴഞ്ഞു മറിഞ്ഞ അവസ്ഥയാണെന്നും രജിസ്ട്രാർ അനിൽകുമാർ ഹർജിയിലൂടെ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്