
കൊച്ചി: കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താൽകാലികമായി അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.രാവിലെ ഒമ്പത് മണി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്നും സിയാൽ അറിയിച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടാനും നിർദ്ദേശമുണ്ട്. കൂടാതെ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ടെക്ഓഫും താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്.
വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കൽചോട്ടിൽ ജലവിതാനം ഉയർന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാനകാരണം. ചെങ്കൽചോട്ടിൽ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്. റൺവേയിലേക്ക് ഇതുവരെ വെള്ളം കയറിട്ടില്ല. എന്നാൽ ഈ നിലതുടർന്നാൽ രാത്രിയോടെ റൺവേയിൽ വെള്ളം കയറമെന്നതിനാൽ ഒരു മുൻകരുതൽ എന്നനിലയിലാണ് നടപടി എടുത്തതെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ പ്രളയത്തിൽ റൺവേയിലടക്കം വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു.
അതേസമയം, വിമാനത്താവള० താൽകാലികമായി അടക്കുകയു० വിമാനങ്ങൾ വഴിതിരിച്ചുവിടുകയു० ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സ०സ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നതിനും അവിടങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കെഎസ്ആർ.ടിസി സ്പെഷ്യൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നല്ർകിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ വൈകുന്നേരത്തെടുകൂടി മഴ ശക്തമായി തുടരുകയാണ്. പെരിയാരിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കോതമംഗലത്ത് ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. ആളപായമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam