
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂർവ്വമെന്ന് ഹൈക്കോടതി. ഉത്തരവ് ചോർത്തിയതാണെന്ന് ആർക്കാണ് സംശയമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. അഴിമതി കേസിൽ വിചാരണ നേരിടുന്നയാളെ സുപ്രധാന പദവിയിൽ തുടരാനനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചപ്പോഴാണ് പരമാർശം. അഴിമതിക്കാരെ ഒഴിവാക്കി നിയമനങ്ങൾ നടത്താൻ സർക്കാറിന് കഴിയണമെന്നും അല്ലെങ്കിൽ സർക്കാരിന് കളങ്കമാകുമെന്നും കോടതി ഓർമിപ്പിച്ചു. കോടതി വിമർശനത്തിന് പിന്നാലെ കെ എ രതീഷ് പദവികൾ രാജിവെച്ചെന്ന് ഹജിക്കാരൻ കോടതിയെ അറിയിച്ചു. അതേസമയം പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ചോർന്നതിൽ അന്വേഷണം നടക്കുകയാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam