ഭർത്താവ് അപകടത്തിൽ മരിച്ചു, പുനർ വിവാഹിതയായതിനാൽ നഷ്ടപരിഹാരം നൽകാതെ ഇൻഷുറൻസ് കമ്പനി, 16.25 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി

Published : Mar 18, 2026, 02:46 PM IST
High court

Synopsis

ഭർത്താവ് വാഹനാപകടത്തിൽ മരിച്ച ശേഷം പുനർവിവാഹിതയായി എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നിഷേധിച്ച കേസിൽ യുവതിക്ക് അനുകൂലമായി ഹൈക്കോടതി വിധി. പുനർവിവാഹം ആശ്രിതാവകാശത്തെ ഇല്ലാതാക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, നഷ്ടപരിഹാരത്തുക 4.60 ലക്ഷത്തിൽ നിന്ന് 16.25 ലക്ഷം രൂപയായി ഉയർത്തി.

കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ഭാര്യക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം, പുനർവിവാഹം നടന്നെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. അത്തരമൊരു നിലപാട് വിധവകളുടെ പുനർ വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് വിധി പ്രസ്താവിച്ചത്. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. 2009 ജൂൺ 16നുണ്ടായ വാഹനാപകടത്തിലാണ് ഭർത്താവ് മരിച്ചത്. തുടർന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ വാഹന ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ 4.60 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.

ഭർത്താവിന്റെ മരണ സമയത്ത് യുവതി ജോലി ചെയ്തിരുന്നതും പിന്നീട് പുനർവിവാഹം നടത്തിയതും പരിഗണിച്ച് ആശ്രിതാവകാശം നിഷേധിച്ച ട്രിബ്യൂണലിന്റെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോൾ യുവതി പുനർ വിവാഹം നടത്തിയിരുന്നില്ലെന്നും അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നിർണായകമെന്നും കോടതി വ്യക്തമാക്കി. പുനർ വിവാഹത്തെ അടിസ്ഥാനമാക്കി ആശ്രിതാവകാശം നിഷേധിക്കാൻ കഴിയില്ലെന്ന നിലപാടും കോടതി സ്വീകരിച്ചു. ഇതിനിടെ, പുനർ വിവാഹത്തിന് ശേഷം ആശ്രിതാവകാശം പുതിയ ഭർത്താവിലേക്ക് മാറിയെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളി. ട്രിബ്യൂണൽ അനുവദിച്ച 4.60 ലക്ഷം രൂപ നഷ്ട പരിഹാരം ഹൈക്കോടതി 16.25 ലക്ഷം രൂപയായും വർധിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ; 'നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം'
കുട്ടനാട്ടിലെ കോൺഗ്രസിൽ പൊട്ടിത്തെറി; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സജി ജോസഫ്, നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു