മസാലബോണ്ടില്‍ തോമസ്ഐസക്കിനെതിരെ ഇഡിസമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടി പാടില്ല,തൽസ്ഥിതി തുടരണമെന്നും ഹൈകോടതി

Published : Apr 01, 2024, 11:54 AM ISTUpdated : Apr 01, 2024, 11:59 AM IST
മസാലബോണ്ടില്‍ തോമസ്ഐസക്കിനെതിരെ   ഇഡിസമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടി പാടില്ല,തൽസ്ഥിതി തുടരണമെന്നും ഹൈകോടതി

Synopsis

ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ ഹൈകോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ്  മാറ്റി

എറണാകുളം:മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന്  ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈകോടതി. സമൻസ് ചോദ്യം ചെയ്ത്  തോമസ് ഐസക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ നിർദ്ദേശം. തെരഞ്ഞെടുപ്പ് കഴിയും വരെ സമൻസിന്  സ്റ്റേ വേണമെന്നും  ഒരു വർഷം മുൻപ് തന്നെ  ഇഡി സമൻസ് കോടതി സ്റ്റേ ചെയ്തിരുന്നതായി തോമസ് ഐസക് വാദിച്ചു.

എന്നാൽ സമൻസ് സ്റ്റേ അനുവദിക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ്  മാറ്റി.  മസാലബോണ്ട് കേസിൽ ഫെമ ലംഘനം ചൂണ്ടികാട്ടിയാണ് ഇഡി തോമസ് ഐസകിന് ഏപ്രിൽ രണ്ടിന് ഹാജരാകാൻ 7 ആം തവണയും നോട്ടീസ് നൽകിയത്. എന്നാൽ സമൻസ് ചോദ്യം ചെയ്ത് കോടതിയിൽ ഹർജിയിരികികെ വീണ്ടും വീണ്ടും സമൻസ് അയക്കുന്നത് കോടതിയോടുള്ള അനാദരവാണെന്നായിരുന്നു ഐസകിന്‍റെ വാദം.

PREV
click me!

Recommended Stories

ഇനിയും വെളിപ്പെടുത്താനുണ്ട്, സമയം പോലെ തുറന്ന് പറയുമെന്ന് പൾസർ സുനിയുടെ സഹതടവുകാരൻ; 'കോടതി പരിഹസിച്ചു'
ദിലീപിന് അനുകൂലമായ വിധി; സിനിമാ ലോകത്ത് പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരണം; നടനെ അമ്മയിലേക്കും ഫെഫ്‌കയിലേക്കും തിരിച്ചെടുത്തേക്കും