
എറണാകുളം: ആകാശ് തില്ലങ്കേരിയുടഞ നിയമം ലംഘിച്ചുള്ള യാത്രയില്‍ വിമർശനവുമായി ഹൈക്കോടതി.വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നത് .ഇത്തരം വാഹനങ്ങൾ പൊതു സ്ഥലത്ത് ഉണ്ടാകാനേ പാടില്ല.രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
സ്റ്റേറ്റ് ബോർഡ് വെച്ച് ഓടിയ കേരള മിനറൽ ആന്‍റ് മെറ്റൽസ് എം ഡിയുടെ വാഹനത്തിനെതിരെ നടപടി എടുക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.ആലുവയിലെ ഫ്ലൈ ഓവറിന് മുകളിൽ ഫ്ലാഷ് ലൈറ്റിട്ടാണ് വാഹനം ഓടിയത്.കെ എൽ 23 പി 8383 എന്ന നന്പറിലുള്ള വാഹനത്തിനെതിരെയാണ് നടപടി.വാഹനം പരിശോധിച്ച് റിപോർട്ട് കോടതിക്ക് കൈമാറണം
കോഴിക്കോട് വിദ്യാർത്ഥിനികളെ സീബ്ര ലൈനിൽ സ്വാകര്യ ബസിടിച്ച സംഭവത്തിലും ഹൈക്കോടതി ഇടപെട്ടു.സംഭവത്തിൽ സ്വമേധയാ കേസെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam